ഭുവനേശ്വർ: ഒഡീഷയിലെ മഹാനദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് മരണം. വെള്ളിയാഴ്‌ച
50 യാത്രക്കാരുമായി പോകുകയായിരുന്ന ബോട്ടാണ് മറിഞ്ഞത്. ഇന്നലെ അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. മരിച്ചവരെല്ലാം
ഛത്തീസ്ഗഢിലെ ഖർസേനി സ്വദേശികളാണ്. പഥർസേനിയിലെ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഒഡീഷയിലെ ബർഗർ ജില്ലയിൽനിന്ന് യാത്ര തുടങ്ങിയ ബോട്ട്, നദി പ്രക്ഷുബ്ധമായതിനെ തുടർന്ന് ജാർസുഗുഡയിൽ എത്തുന്നതിന് മുമ്പ് മറിയുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് നാല് ലക്ഷം രുപ ധനസാഹായം പ്രഖ്യാപിച്ചു. ലൈസൻസും ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റും ഇല്ലാതെയാണ് ബോട്ട് സർവീസ് നടത്തിയിരുന്നതെന്നാണ് റിപ്പോർട്ട്. അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |