ശ്രീനഗർ: ജമ്മുകാശ്മീരിലെ കുൽഗാം ജില്ലയിലെ ചവൽഗാം മേഖലയിലുണ്ടായ ഏറ്റമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സൈന്യം വധിച്ചു. ഇവരിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഹിസ്ബുൾ മുജാഹിദ്ദീൻ ജില്ലാ കമാൻഡർ ഷിറാസ് മോല്‌വി, യാവർ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഏറ്റമുട്ടൽ ഇപ്പോഴും തുടരുകയാണ്. 2016 മുതൽ മേഖലയിൽ സജീവമായ ഷിറാസ് നിരവധി യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു. നിരവധി സാധാരണക്കാരെ വെടിവച്ച് കൊലപ്പെടുത്തുന്നതിലും പങ്കാളിയായിരുന്നുവെന്ന് കാശ്മീർ പൊലീസ് മേധാവി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |