ചെന്നെെ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ എൻ.ആർ മനോഹർ (61) അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്ന് ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ ഉച്ചയോടെ ഹൃദയാഘാതത്തെ തുടർന്ന് മരിയ്ക്കുകയായിരുന്നു.
കെ.എസ് രവികുമാറിന്റെ ബാൻഡ് മാസ്റ്റർ എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് തുടക്കം. പിന്നീട് അദ്ദേഹത്തിന്റെ സൂര്യൻ ചന്ദ്രൻ എന്ന ചിത്രത്തിന്റെ ഭാഗമായി.
ഐ.വി ശശി സംവിധാനം ചെയ്ത കോലങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മനോഹർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ സംവിധാന സഹായിയായും പ്രവർത്തിച്ചു. ദിൽ, വീരം, സലിം, മിരുതൻ, ആണ്ടവൻ കട്ടലെെ, കാഞ്ചന 3, അയോഗ്യ, കാപ്പാൻ, കെെതി, ഭൂമി, ടെഡി, തുടങ്ങി അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. പുറത്തിറങ്ങാനിരിക്കുന്ന വിശാലിന്റെ വീരമേ വാഗൈ സൂഡും ആണ് അവസാന ചിത്രം.
2009 ൽ പുറത്തിറങ്ങിയ മാസിലമണി എന്ന ചിത്രം സംവിധാനം ചെയ്തു. 2011 ൽ വെല്ലൂർ മാവട്ടം എന്ന ചിത്രവും സംവിധാനം ചെയ്തു. 2012 ൽ മനോഹറിന്റെ പത്തുവയസ്സുകാരനായ മകൻ രാജൻ സ്കൂളിലെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചത് വലിയ ചർച്ചയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ നീന്തൽ പരിശീലകനടക്കം അഞ്ചു പേർ അറസ്റ്റിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |