ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ആരുടെയും ദൈവദത്ത അവകാശമല്ലെന്ന് ട്വീറ്റ് ചെയ്ത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ വിമർശിച്ചു. കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധിയെ ഉദ്ദേശിച്ചാണ് ട്വീറ്റെന്നാണ് വിലയിരുത്തൽ.
'കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന ആശയവും ഇടവും ശക്തമായ പ്രതിപക്ഷത്തിന് അത്യന്താപേക്ഷിതമാണ്. എങ്കിലും, കോൺഗ്രസ് നേതൃത്വം എന്നത് ഒരു വ്യക്തിക്ക് ദൈവത്തമായി ലഭിച്ച അവകാശമല്ല, പത്ത് വർഷത്തിനിടെ 90 ശതമാനം തിരഞ്ഞെടുപ്പുകളും പരാജയപ്പെട്ടു നിൽക്കുമ്പോൾ, പ്രത്യേകിച്ചും. പ്രതിപക്ഷ നേതൃസ്ഥാനം ജനാധിപത്യപരമായി തീരുമാനിക്കപ്പെടട്ടെ.' - പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.
തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയും കഴിഞ്ഞദിവസം രാഹുലിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഒരാൾ ഒന്നും ചെയ്യാതിരിക്കുകയും പാതിയിലേറെ സമയം വിദേശത്തുമാണെങ്കിൽ എങ്ങനെയാണ് അയാൾക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താനാവുക എന്നായിരുന്നു മമതയുടെ ചോദ്യം. രാഷ്ട്രീയത്തിന് നിരന്തര കഠിനാധ്വാനം അത്യാവശ്യമാണെന്നും മമത പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |