ഹൈദരാബാദ്: തെലങ്കാനയിലെ ആക്രിക്കടയിലുണ്ടായ തീപിടിത്തതിൽ 11 പേർ വെന്തുമരിച്ചു. സെക്കന്തരാബാദിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. അപകടസമയത്ത് 12 തൊഴിലാളികൾ കടയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ഒരാൾ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ചവരെല്ലാവരും ഉത്തർപ്രദേശ്, ബിഹാർ സ്വദേശികളാണ്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തീപിടിത്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് തെലങ്കാന സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |