ന്യൂഡൽഹി: യു.എസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ പാക് അധീന കാശ്മീർ സന്ദർശനത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. " ഇത്തരമൊരു രാഷ്ട്രീയ നേതാവ്, അവരുടെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി സ്വന്തം രാജ്യത്ത് പ്രയോഗിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അത് അവരുടെ കാര്യം. എന്നാൽ, ആ പാത പിന്തുടർന്ന് തങ്ങളുടെ രാജ്യത്തിന്റെ സമഗ്രത ലംഘിക്കുന്നത് അംഗീകരിക്കാനാകില്ല. പാകിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയ അധിനിവേശ കാശ്മീർ സന്ദർശനത്തിലൂടെ ഇന്ത്യയുടെ അഖണ്ഡതയുടെ മേലുള്ള ലംഘനമാണ് അവർ നടത്തിയത്. " വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
നാല് ദിവസത്തെ സന്ദർശനത്തിന് പാകിസ്ഥാനിലെത്തിയ ഇൽഹാൻ ഒമർ രണ്ടാം ദിനമാണ് പാക് അധീന കാശ്മീരിന്റെ പ്രസിഡന്റ് എന്നവകാശപ്പെടുന്ന സുൽത്താൻ മുഹമ്മദ് ചൗധരിയുമായി മുസാഫറാബാദിൽ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യാ വിരുദ്ധ നിലപാടുകൾക്ക് പേര് കേട്ട 39 കാരിയായ ഇൽഹാൻ ഒമർ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എന്നിവരുമായും ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |