ലക്‌നൗ: ഇതര സമുദായത്തിനെതിരെ വർഗീയ പരാമർശം നടത്തിയതിന് അഖില ഭാരത് ഹിന്ദി മഹാസഭയുടെ ദേശീയ സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന പൂജ ശകുൻ പാണ്ഡെ എന്ന സാധ്വി അന്നപൂർണ്ണയ്‌ക്കെതിരെ അലിഗഢ് പൊലീസ് കേസെടുത്തു. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തിയെന്നാണ് ആരോപണം. വിവാദ പ്രസ്താവനകൾ നടത്തിയതിന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ട് തവണ അലിഗഢ് പൊലീസ് അന്നപൂർണ്ണയെ അറസ്റ്റ് ചെയ്‌തെങ്കിലും രണ്ടിലും ജാമ്യം ലഭിച്ചിരുന്നു.
2019ൽ അലിഗഢിൽ നടന്ന പരിപാടിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ വെടിയുതിർക്കുകയും നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തയാളാണ് അന്നപൂർണ്ണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |