ലണ്ടൻ : ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കൻ മേഖലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ. ലണ്ടനിലെ വിക്ടോറിയ റെയിൽവേ സ്റ്റേഷനിൽ വെള്ളംകയറിയത് ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും വെയ്‌ൽസിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ, ആംബർ വാർണിംഗുകൾ പുറപ്പെടുവിച്ചു. പലയിടങ്ങളിലും വെള്ളപ്പൊക്ക സാദ്ധ്യതയുണ്ട്. ഗതാഗതം പലയിടത്തും തടസപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂലായ് മാസത്തിലൂടെയാണ് രാജ്യം ഇത്തവണ കടന്നുപോയത്. പ്രധാന ജലസ്രോതസുകൾ പലതും വറ്റി. മഴ ആഴ്ചകളോളം തുടർന്നാൽ മാത്രമേ രാജ്യം നേരിട്ട കൊടുംവരൾച്ചയ്ക്ക് ശമനമാകൂ എന്ന് വിദഗ്ദ്ധർ പറയുന്നു.
അതേസമയം, വരൾച്ചയ്ക്ക് ശേഷം ലഭിച്ച മഴ നഗരവാസികൾ ആസ്വദിക്കുകയായിരുന്നു. മഴ നനഞ്ഞ് നടക്കുന്നവരെ കൂടാതെ നനഞ്ഞ വേഷത്തിൽ റോഡിൽ ഇരുന്നും നിന്നും ഫോട്ടോഷൂട്ട് നടത്തുന്നവരെയും കാണാമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |