ലഖ്‌നൗ: പരീക്ഷയിൽ ഒരു വാക്ക് തെറ്റിച്ചെഴുതിയതിന് അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ച ദളിത് വിദ്യാർത്ഥി മരിച്ചു. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ നിഖിത് ദോഹ്‌റെയാണ് (15) മരിച്ചത്. സെപ്തംബർ ഏഴിനാണ് അദ്ധ്യാപകനായ അശ്വിനി സിംഗ് നിഖിതിനെ മർദ്ദിച്ചതെന്ന് പിതാവ് പറഞ്ഞു. വടികൊണ്ട് മർദ്ദിച്ച ശേഷം ബോധരഹിതനാകുന്നതുവരെ ചവിട്ടിയെന്നും ആരോപണമുണ്ട്. ചികിത്സയിലിരിക്കെ ശനിയാഴ്‌ച രാത്രി ആരോഗ്യനില വഷളായതിനെ തുടർന്ന് ഇറ്റാവയിലെ പ്രത്യേക ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്. അദ്ധ്യാപകനെ കാര്യം തിരക്കാൻ വിളിച്ചപ്പോൾ അധിക്ഷേപിച്ചെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. പിതാവിന്റെ പരാതിയിൽ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |