മുംബയ്: സുരക്ഷിതത്വവും നിയന്ത്രണവും ഇല്ലാത്ത ക്രിപ്‌റ്റോകറൻസികൾക്ക് തടയിടാനും പേയ്മെന്റ് സേവനങ്ങൾ സജീവമാക്കാനും റിസർവ് ബാങ്ക് ഒരുക്കുന്ന സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) ഉടൻ ജനങ്ങളിലെത്തും.
റിസർവ് ബാങ്കിന്റെ കറൻസി നോട്ടുകളുടെ ഡിജിറ്റൽ രൂപമാണിത്. എന്നാൽ ഡിജിറ്റൽ രൂപ (ഇ-രൂപ / ഇ-റുപ്പി ) രൂപയ്ക്ക് പകരമല്ലെന്നും പേയ്മെന്റുകൾക്കായി കൂടുതൽ സുരക്ഷിതവും ലളിതവുമായ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും റിസർവ് ബാങ്ക് പറഞ്ഞു. നിലവിലെ പേയ്മെന്റ് സംവിധാനങ്ങൾ തുടരും. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് കുതിപ്പേകാൻ ഉന്നമിടുന്ന ഇ-റുപ്പി ചില സേവനങ്ങൾക്ക് മാത്രമാണ് തുടക്കത്തിൽ അവതരിപ്പിക്കുക.
ബ്ളോക്ക് ചെയിൻ, ബിഗ് ഡേറ്റ തുടങ്ങിയ നൂതന സാങ്കേതിക സംവിധാനങ്ങൾ അടിസ്ഥാനമാക്കിയാണ് ഇ-റുപ്പി ഒരുക്കുന്നത്. ഹോൾസെയിൽ, റീട്ടെയിൽ ആവശ്യങ്ങൾക്ക് ഇ-റുപ്പി ഉപയോഗിക്കാം. ഉപയോഗരീതി വിശദമാക്കി റിസർവ് ബാങ്ക് ഇന്നലെ കോൺസെപ്‌റ്റ് നോട്ടും അവതരിപ്പിച്ചു.
റിസർവ് ബാങ്കിന്റെയും കേന്ദ്രസർക്കാരിന്റെയും മേൽനോട്ടമുണ്ടെന്നതാണ് ഇ-റുപ്പിയുടെ മികവ്. ഉപയോഗിക്കാൻ ബാങ്ക് അക്കൗണ്ട് വേണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |