മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ ആരാധകർ ആകാംഷയോടെ കാത്തിരുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ അവസാന നിമിഷം ജൂഡ് ബെല്ലിംഗ്‌ഹാം നേടിയ ഗോളിന്റെ പിൻബലത്തിൽ ബാഴ്സലോണയെ 3-2ന് തകർത്ത് റയൽ മാഡ്രിഡ് കിരീടത്തിനോട് ഒരുപടികൂടി അടുത്തു. രണ്ട് തവണ ലീഡ് നേടിയ ശേഷമാണ് ബാഴ്സ തോൽവി വഴങ്ങിയത്. അതേസമയം ബാഴ്സയ്ക്ക് ഒരുഗോൾ നിഷേധിച്ചെന്ന് ആരോപണമുയർന്നു. ഗോൾ ലൈൻ സാങ്കേതിക വിദ്യ ലാലിഗയിൽ ഇല്ലാതിരുന്നതിനാലാണ് ബാഴ്സയ്ക്ക് ഗോൾ നഷ്ടപ്പെട്ടത്. 28-ാം മിനിട്ടിലായിരുന്നു ഗോള്‍ലൈന്‍ സാങ്കേതികവിദ്യയുടെ അഭാവത്തില്‍ ബാഴ്‌സയുടെ ഗോള്‍ നിഷേധിക്കപ്പെട്ടത്. റഫീഞ്ഞയുടെ ക്രോസ് ലാമിന്‍ യമാല്‍ ഫ്ലിക് ചെയ്തത് റയല്‍ ഗോളി ലുണിന്‍ തട്ടിയകറ്റും മുമ്പ് ഗോള്‍വര കടന്നിരുന്നു. എന്നാല്‍ വാര്‍ പരിശോധിച്ച റഫറി പന്ത് ഗോള്‍വര കടന്നെന്ന് സ്ഥീരീകരിക്കാന്‍ കഴിയുന്ന ക്യാമറ ആംഗില്‍ ലഭ്യമല്ലെന്ന കാരണത്താല്‍ ഗോള്‍ നിഷേധിക്കുകയായിരുന്നു. 6-ാം മിനിട്ടിൽ ആന്ദ്രേ ക്രിസ്റ്റ്യൻസണിലൂടെ റയൽ ലീഡെടുത്തു.18-ാം മിനിറ്റിൽ കിട്ടിയ പെനാൽറഅറി ഗോളാക്കി വിനീഷ്യസ് റയലിനെ ഒപ്പമെത്തിച്ചു. 69-ാം മിനിട്ടിൽ ഫെർമിൻ ലോപസിലൂടെ ബാഴ്സ വീണ്ടും മുന്നിൽ എന്നാൽ 73-ാം മിനിട്ടിൽ ലൂകാസ് വാസ്കസ് ഗോൾ മടക്കി. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെ രണ്ടാം പകുതിയുടെ അധിക സമയത്ത് (90+1) ബെല്ലിംഗ്ഹാം റയലിന്റെ വിജയ ഗോൾ നേടി. ഒന്നാം സ്ഥാനത്തുള്ള റയലിന് 32 മത്സരങ്ങളിൽ നിന്ന് 81 പോയിന്റു രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക് 70 പോയിന്റുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |