SignIn
Kerala Kaumudi Online
Thursday, 24 July 2025 5.12 AM IST

സെന്റ് സേവ്യേഴ്സ് ഗ്രൗണ്ട് 17വർഷം കൂടി കെ.സി.എയ്ക്ക്

Increase Font Size Decrease Font Size Print Page
kca

തിരുവനന്തപുരം : തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിന്റെ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ പാട്ടക്കരാർ കേരള ക്രിക്കറ്റ് അസോസിയേഷൻ 17 വർഷത്തേക്ക് കൂടി നീട്ടി.സെന്റ് സേവ്യേഴ്സ് കോളേജ് മാനേജർ ഫാ. സണ്ണി ജോസ് എസ്.ജെയും കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാറും ചേർന്നാണ് പുതിയ കരാറിൽ ഒപ്പുവെച്ചത്. ഇതോടെ ഗ്രൗണ്ടിന്റെ നടത്തിപ്പും വികസനവും ഉൾപ്പെടെയുള്ള മൊത്തം കരാർ കാലയളവ് 33 വർഷമായി. രഞ്ജി ട്രോഫി ഉൾപ്പടെയുള്ള

ദേശീയ മത്സരങ്ങളുടെ വേദിയാണ് ഈ ഗ്രൗണ്ട്.

ചടങ്ങിൽ കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ്, കോളേജ് പ്രിൻസിപ്പൽ തോമസ്‌ സക്കറിയ, അധ്യാപകൻ ഫാ. ബിജു, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രൻ, പ്രസിഡന്റ് അഡ്വ. കെ.കെ രാജീവ്, കെ.സി.എ ക്യുറേറ്റർ ചന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.

കേരളത്തിൻ്റെ ക്രിക്കറ്റ് വളർച്ചയ്ക്ക് പുത്തൻ ഉണർവ് പകർന്ന് കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ) തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കി. കോളേജിൻ്റെ ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിൻ്റെ പാട്ടക്കരാർ 17 വർഷത്തേക്ക് കൂടി പുതുക്കി. ഇതു സംബന്ധിച്ച കരാറിൽ കേരള ക്രിക്കറ്റ് അസോസിയേഷനും കോളേജ് മാനേജ്മെൻ്റും തമ്മിൽ ഒപ്പുവച്ചു. ഇതോടെ, തിരുവനന്തപുരത്തെ സെൻ്റ് സേവ്യേഴ്സ് - കെ.സി.എ ക്രിക്കറ്റ് പുതുക്കിയ കരാർ പ്രകാരം, തിരുവനന്തപുരം മേനംകുളം വില്ലേജിലെ 6.3 ഏക്കർ വരുന്ന ഗ്രൗണ്ടിൻ്റെയും അനുബന്ധ സൗകര്യങ്ങളുടെയും പൂർണ്ണ ഉപയോഗവും നടത്തിപ്പും തുടർന്നും കെ.സി.എയുടെ മേൽനോട്ടത്തിലായിരിക്കും. പിച്ചുകൾ, പവലിയൻ, അനുബന്ധ സൗകര്യങ്ങൾ എന്നിവയുടെയെല്ലാം പരിപാലനവും കാലോചിതമായ നവീകരണവും കെ.സി.എയുടെ ഉത്തരവാദിത്തമാണ്. ഗ്രൗണ്ട് തുടർന്നും സെൻ്റ് സേവ്യേഴ്സ് - കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ട് എന്ന പേരിൽ തന്നെ അറിയപ്പെടും. ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കെ.സി.എ ഗ്രൗണ്ട് ഉപയോഗിക്കുമ്പോൾ തന്നെ, ധാരണ പ്രകാരമുള്ള വ്യവസ്ഥകൾക്ക് അനുസരിച്ച് കോളേജിൻ്റെ ക്രിക്കറ്റ് ആവശ്യങ്ങൾക്കായി ഗ്രൗണ്ട് ലഭ്യമാക്കും.

കേരളത്തിലെ ഏറ്റവും വലിയ ബൗണ്ടറി

  • കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബൗണ്ടറികളുള്ളത് ഈ ഗ്രൗണ്ടിലാണ്.
  • ഇവിടയുള്ള 12 പിച്ചുകളിൽ എട്ടെണ്ണം ബി.സി.സി.ഐയുടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ നടത്താൻ പര്യാപ്തമാണ്.
  • പരിശീലനത്തിനായി രണ്ട് വിക്കറ്റുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
  • 2011ൽ നിർമ്മാണം ആരംഭിച്ച് 2015ൽ പൂർത്തിയായ ഗ്രൗണ്ട് 2017ലാണ് ആദ്യത്തെ രഞ്ജി ട്രോഫി മത്സരത്തിന് ആതിഥേയത്വം വഹിച്ചത്.
  • അതിനുശേഷം രഞ്ജി ട്രോഫി, ബോർഡ് പ്രസിഡന്റ് ഇലവൻ, ഇംഗ്ലണ്ട് ലയൺസ് മത്സരം, സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റ്, കേണൽ സി.കെ. നായിഡു ട്രോഫി, ബി.സി.സി.ഐ വിമൻസ് ഏകദിന മത്സരങ്ങൾ, അണ്ടർ 19 ത്രിരാഷ്ട്ര പരമ്പര എന്നിവ ഉൾപ്പെടെ 25 ഓളം ബോർഡ് മത്സരങ്ങൾക്ക് വേദിയായി.

ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും കേരളത്തിലെ ക്രിക്കറ്റിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള കെ.സി.എയുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് സെൻ്റ് സേവ്യേഴ്സ് കോളേജുമായുള്ള പങ്കാളിത്തം

- വിനോദ് എസ്.കുമാർ

കെ.സി.എ സെക്രട്ടറി

TAGS: NEWS 360, SPORTS, KCA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.