ലോകകപ്പ് രണ്ടാം സെമിയിൽ ആസ്ട്രേലിയയും പാകിസ്ഥാനും തമ്മിൽ ഇന്ന് ഏറ്റുമുട്ടുന്നു
ദുബായ് : ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിനാണ് ഇന്ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകുന്നത്. ഇതുവരെ ഒരു കളിപോലും തോൽക്കാതെ എത്തിയ പാകിസ്ഥാൻ ഒരുവശത്ത്. മറുവശത്ത് പാകിസ്ഥാനെ സഞ്ചിയിലാക്കാൻ കെൽപ്പുള്ള ആസ്ട്രേലിയയും.സൂപ്പർ 12 റൗണ്ടിൽ ഇംഗ്ളണ്ടിനെതിരെ മാത്രം തോറ്റ ആസ്ട്രേലിയ നെറ്റ്റൺറേറ്റിലെ മികവുകൊണ്ടാണ് ദക്ഷിണാഫ്രിക്കയെ മറികടന്ന് ഗ്രൂപ്പ് ഒന്നിൽ നിന്ന് സെമിയിൽ ഇടം പിടിച്ചത്. സൂപ്പർ 12ൽ തോൽവി വഴങ്ങാത്ത ഏക ടീമായ പാകിസ്ഥാൻ ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരായാണ് അവസാന എട്ടിലെത്തിയത്.
2016ൽ നടന്ന ട്വന്റി-20 ലോകകപ്പിൽ ആദ്യ റൗണ്ടിൽത്തന്നെ പുറത്തായ ടീമാണ് പാകിസ്ഥാൻ. എന്നാൽ ഈ ലോകകപ്പിൽ അവിശ്വസനീയ മികവാണ് അവർ കാഴ്ചവയ്ക്കുന്നത്.ആദ്യ മത്സരത്തിൽത്തന്നെ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിക്കാൻ കഴിഞ്ഞത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.തുടർന്ന് അഫ്ഗാനിസ്ഥാൻ, ന്യൂസിലാൻഡ്,നമീബിയ,സ്കോട്ട്‌ലാൻഡ് എന്നീ എതിരാളികളെയും അടിച്ചുവീഴ്ത്തിയുള്ള ബാബർ അസമിന്റെയും സംഘത്തിന്റെയും പടയോട്ടത്തിന് തടയിടാൻ ആരോൺ ഫിഞ്ചിനും സംഘത്തിനും കഴിവുണ്ടോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |