ലെസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനു മുമ്പുള്ള ചതുർദിന സന്നാഹമത്സരത്തിൽ ലെസ്റ്റർ ഷെയറിനെതിരെ ഇന്ത്യയ്ക്ക് ലീഡ്. ഒന്നാം ദിനത്തിലെ സ്കോറായ 246/8 എന്ന നിലയിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് ഇന്നലെ തുടക്കം മുതലേ ലെസ്റ്റർഷെയറിനെ ബാറ്റിംഗിന് ക്ഷണിച്ചു. 246 റൺസിന് ലെസ്റ്റർ ഒന്നാം ഇന്നിംഗ്സിൽ ഓൾഔട്ടായതോടെ ഇന്ത്യയ്ക്ക് രണ്ട് റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ ഒടുവിൽ റിപ്പോർട്ടു കിട്ടുമ്പോൾ 69/1 എന്ന നിലയിലാണ്. ഇന്ത്യയുടെ ആകെ ലീഡ് 71 ആയി.
ശുഭ്മാൻ ഗില്ലിന്റെ (38) ഇന്ത്യയ്ക്ക് നഷ്ടമായത്. നേരത്തേ ലെസ്റ്ററിനായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്താണ് അവരുടെ ടോപ് സ്കോറർ ആയത്. 87 പന്ത് നേരിട്ട് പന്ത് 76 റൺസ് നേടി. 14 ഫോറും 1 സിക്സും പന്ത് അടിച്ചു. ലെസ്റ്ററിനായി ക്രീസിലെത്തിയ കൗണ്ടിയിൽ കളിച്ച് പരിചയമുള്ള ഇന്ത്യൻ വിശ്വസ്ത ബാറ്റർ ചേതേശ്വർ പുജാരെയെ അക്കൗണ്ട് തുറക്കുന്നതിന് മുന്നേ മുഹമ്മദ് ഷമി ക്ലീൻബൗൾഡാക്കി. ഷമിയും ജഡേജയും മൂന്ന് വിക്കറ്റ് വീതവും സിറാജും ഷർദ്ദുളും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |