ലൗസേൻ: ലൗസേൻ ഡയമണ്ട് ലീഗിൽ ഒന്നാമതെത്തി ജാവലിനിലെ ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര. 89.09മീറ്റർ ദൂരത്തേയ്ക്ക് ജാവലിൻ എറിഞ്ഞാണ് നീരജ് ലൗസേൻ ലെഗ്ഗിൽ ഒന്നാമതെത്തി സൂറിച്ചിൽ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടിയത്. ഡയമണ്ട് ലീഗ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ്.പരിക്കിൽ നിന്ന് മോചിതനായ ശേഷം നീരജ് പങ്കെടുക്കുന്ന ആദ്യ മീറ്റായിരുന്നു ഇത്. ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് കഴിഞ്ഞ ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയിരുന്നു. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയിരുന്ന നീരജിന് എന്നാൽ കഴിഞ്ഞയിടെ ബർമിംഗ്ഹാമിൽ നടന്ന ഗെയിംസിൽ പരിക്കിനെ തുടർന്ന് പങ്കെടുക്കാനായിരുന്നില്ല. ലൗസേനിൽ ആദ്യ ശ്രമത്തിൽ തന്നെ നീരജ് 89.09 ദൂരം കണ്ടെത്തി.
ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലെയ്ഷ് (85. 88 മീറ്റർ) രണ്ടാം സ്ഥാനവും അമേരിക്കയുടെ കുർട്വ തോംപ്സൺ (83.72 മീറ്റർ)മൂന്നാം സ്ഥാനവും നേടി.
ആദ്യ ആറ് സ്ഥാനങ്ങളിലുള്ളവർക്കാണ് ഡയമണ്ട് ലീഗ് ഫൈനലിലേക്ക് പ്രവേശനം. സെപ്തംബർ 7,8 തീയതികളിലാണ് ഫൈനൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |