ഇസ്ലാമാബാദ്: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളിലായി മഴക്കെടുതിയിൽ മരിച്ചത് 87 പേർ. 82 പേർക്ക് പരിക്കേറ്റു. 2,715 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്നുണ്ട്. മഴക്കെടുതികളിൽ ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത് വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പക്തൂൻഖ്വയിലാണ്. ഇവിടെ മാത്രം 36 പേരാണ് മരിച്ചത്. പഞ്ചാബ് പ്രവിശ്യയിൽ 25 പേരും മരിച്ചു. ബലൂചിസ്ഥാനിൽ 15 പേർക്ക് ജീവൻ നഷ്ടമായി. ഇതിനിടെ മണ്ണിടിച്ചിൽ മൂലം നിരവധി റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. നാളെ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |