ടെൽ അവീവ്: ഇസ്രയേലിന്റെ സൈനിക ഇന്റലിജൻസ് വിഭാഗം തലവൻ മേജർ ജനറൽ അഹറോൺ ഹാലിവ രാജിവച്ചു. ഒക്ടോബർ 7ന് രാജ്യത്തുണ്ടായ ഹമാസ് ഭീകരാക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നീക്കം. ഹമാസ് നീക്കങ്ങൾ നിരീക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിന് മൊസാദ് അടക്കം ഇസ്രയേലിലെ രഹസ്യാന്വേഷണ ഏജൻസികൾ വിമർശനം നേരിട്ടിരുന്നു. 1,200 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പിന്നാലെ പൊട്ടിപ്പുറപ്പെട്ട ഹമാസ് - ഇസ്രയേൽ യുദ്ധത്തിൽ ഗാസയിൽ ഇതുവരെ 34,000ത്തിലേറെ പേർക്ക് ജീവൻ നഷ്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |