ടെൽ അവീവ്: തെക്കൻ ഗാസയിലെ റാഫ നഗരത്തിൽ കരയാക്രമണവുമായി മുന്നോട്ടുപോകാനുള്ള ഇസ്രയേലിന്റെ തീരുമാനത്തിനെതിരെ ഈജിപ്റ്റ് രംഗത്ത്. റാഫയിലെ സൈനിക നടപടികൾ ഗാസയിലെ മാനുഷിക സാഹചര്യത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ - സിസി പറഞ്ഞു. ഇത് മേഖലയിലെ സുരക്ഷയും സമാധാനവും തകർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈജിപ്ഷ്യൻ അതിർത്തിയോട് ചേർന്ന റാഫയിൽ വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്തെത്തിയവർ അടക്കം ഏകദേശം 14 ലക്ഷത്തിലേറെ പേരാണുള്ളത്. അതേസമയം, സർക്കാരിന്റെ ഉത്തരവ് ലഭിച്ചാൽ ഏത് നിമിഷവും റാഫയിലേക്ക് നീങ്ങാൻ ഇസ്രയേൽ സൈന്യം സജ്ജമാണ്.റാഫയിൽ കരയാക്രമണം എന്ന് ആരംഭിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടില്ല. സാധാരണക്കാരെ മാറ്റിപ്പാർപ്പിക്കാൻ 40,000 ടെന്റുകൾ പ്രതിരോധ മന്ത്രാലയം സജ്ജമാക്കി. ഒരു ടെന്റിൽ 12 പേരെ വീതം ഉൾക്കൊള്ളാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |