ന്യൂഡൽഹി: ഇന്ത്യാ സഖ്യം അധികാരത്തിൽ വന്നാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ പരാമർശം ശരിയല്ലെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ഞങ്ങളൊരിക്കലും ആർക്കു നേരെയും ബുൾഡോസർ ഉപയോഗിച്ചിട്ടില്ല. കോൺഗ്രസ് ഇനിയങ്ങനെ ചെയ്യാനും ഉദ്ദേശിക്കുന്നില്ല. മോദിക്ക് മുമ്പ് ഒരു പ്രധാനമന്ത്രിയും ഇത്തരത്തിൽ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചിട്ടില്ല. ജനാധിപത്യത്തെ കുറിച്ച് അദ്ദേഹം ആവർത്തിച്ച് സംസാരിക്കുന്നു. എന്നാൽ ഒരിക്കലും ജനാധിപത്യത്തിലെ തത്വങ്ങൾ പാലിക്കുന്നില്ല. ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ശീലമായി മാറിക്കഴിഞ്ഞുവെന്നും ഖാർഗെ പറഞ്ഞു.
പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഞങ്ങൾ നടപ്പാക്കും. പോകുന്നിടത്തെല്ലാം മോദി ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നത്. സമൂഹത്തെ വിഭജിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങളും നടത്തുകയാണെന്നും ഖാർഗെ ആരോപിച്ചു. ശിവസേനയെ വ്യാജർ എന്നാണ് മോദി ഇപ്പോൾ വിളിക്കുന്നത്. നാളെ ആർ.എസ്.എസിനെയും വ്യാജരെന്ന് പറഞ്ഞ് അദ്ദേഹം തള്ളിക്കളയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |