റിയാദ്: ഹജ്ജ് തീർത്ഥാടനത്തിനിടെ സൂര്യാഘാതത്താൽ ആറ് പൗരന്മാർ മരണപ്പെട്ടതായി ജോർദ്ദാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് സൗദി അറേബ്യൻ അധികൃതരുടെ മുന്നറിയിപ്പ്. സൂര്യാഘാതമേൽക്കുന്നവരുടെ ശുശ്രൂഷയ്ക്കായി നിയോഗിച്ച മെഡിക്കൽ യൂണിറ്റുകൾക്കൊപ്പം സഹായത്തിന് 1,600ലേറെ സൈനികരെയും സൗദി ഭരണകൂടം വിന്യസിച്ചിട്ടുണ്ട്. 30 റാപ്പിഡ് റെസ്പോൺസ് ടീമുകളും സജ്ജമാണ്. ഇതുകൂടാതെ, 5,000 വോളന്റിയർമാരും രംഗത്തുണ്ട്. അതേ സമയം, മരണപ്പെട്ടവർ ഔദ്യോഗിക ലൈസൻസില്ലാതെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുത്തവരാണെന്ന് ജോർദ്ദാൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |