വാഷിംഗ്ടൺ:പുതിയ കൊവിഡ് വകഭേദങ്ങൾ ലോകരാജ്യങ്ങളിൽ പടർന്നു പിടിക്കുന്നതിനിടെ കമ്പനിയുടെ വാക്സിനേഷൻ നയം വ്യക്തമാക്കി ഗൂഗിൾ. വാക്സിനെടുക്കാത്ത ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കുകയോ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയോ, പിരിച്ചുവിടുകയോ ചെയ്യുമെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബറ്റ് ഇൻക് ജീവനക്കാർക്കു മുന്നറിയിപ്പു നൽകി. ജീവനക്കാർക്ക് തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് വെളിപ്പെടുത്താനും ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിനേഷനിൽ ഇളവ് ആവശ്യപ്പെടാനും ഈ മാസം മൂന്നുവരെ കമ്പനി ജീവനക്കാർക്ക് സമയം അനുവദിച്ചിരുന്നു. ഈ നിർദേശത്തോട് 18 വരെ സഹകരിക്കാത്തവരെ ആദ്യം 30 ദിവസത്തേക്കു ശമ്പളത്തോടു കൂടിയ അവധിയിലും പിന്നീട് ആറു മാസം ശമ്പളമില്ലാത്ത അവധിയിലും വിടും. അതിന് ശേഷവും കമ്പനിയുടെ കൊവിഡ് മാർഗ നിർദ്ദേശങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ പിരിച്ചുവിടൽ നടപടികളിലേക്ക് കമ്പനി കടന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ ഒന്നരലക്ഷത്തിലധികം ആളുകളാണു ഗൂഗിളിൽ ജോലി ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |