ധാക്ക : സ്ത്രീകൾക്ക് മാത്രമായി ബീച്ച് എന്ന ആശയം നടപ്പാക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് ബംഗ്ലാദേശ് സർക്കാർ. രാജ്യത്തെ കോക്സ് ബസാർ കടൽത്തീരത്ത് 150 മീറ്റർ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാത്രമായി നീക്കിവയ്ക്കാനുള്ള തീരുമാനം ലിംഗവിവേചനം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വ്യാപക വിമർശനം ഉയർന്നതിനെ തുടർന്നാണ് സർക്കാർ നിലപാട് മാറ്റിയത്. ഡിസംബർ 30ന് കുറച്ചു സ്ത്രീകൾ ആവശ്യപ്പെട്ടത് അനുസരിച്ച് ബീച്ച് വിട്ടുനൽകാൻ സർക്കാർ തീരുമാനിച്ചത്. തിരക്കേറിയ സ്ഥലത്ത് സ്ത്രീകൾക്ക് അരക്ഷിതാവസ്ഥ തോന്നിയതു കൊണ്ടാണ് പ്രത്യേകം ബീച്ച് എന്ന ആശയം അംഗീകരിച്ചതെന്ന് കോക്സ് ബസാറിലെ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ സർക്കാരിന്റെ തീരുമാനം സ്ത്രീ വിരുദ്ധമാണെന്ന് വിമർശനമുയർന്നു. സമീപ മാസങ്ങളിൽ അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങൾ തടഞ്ഞ താലിബാൻ ഇസ്ലാമിക ഭീകരവാദ ഗ്രൂപ്പിനെ ഓർമ്മിപ്പിക്കുന്നതാണ് ബംഗ്ലാദേശ് സർക്കാരിന്റെ തീരുമാനമെന്ന് വിവിധ സ്ത്രീ സംഘടനകൾ അഭിപ്രായപ്പെട്ടു. ഇതോടെയാണ് സർക്കാർ വിവാദ തീരുമാനം പിൻവലിച്ചത്.
ബംഗ്ലാദേശിലെ കോക്സ് ബസാർ ലോകത്തിലെ ഏറ്റവും നീളമേറിയ പ്രകൃതിദത്ത കടൽത്തീരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |