മോസ്കോ: യുക്രെയിനുമായി അതിർത്തി പങ്കിടുന്ന തങ്ങളുടെ തെക്കൻ മേഖലയായ ബെൽഗൊറോഡിൽ നാല് യു.എസ് നിർമ്മിത മിസൈലുകൾ വെടിവച്ച് വീഴ്‌ത്തിയെന്ന് റഷ്യ അവകാശപ്പെട്ടു. യുക്രെയിൻ അധിനിവേശത്തിനിടെ ആദ്യമായാണ് റഷ്യ ഇത്തരമൊരു ആരോപണമുന്നയിക്കുന്നത്. അമേരിക്കൻ നിർമ്മിതമായ ഹാം (ഹൈസ്‌പീഡ് ആന്റി റേഡിയേഷൻ മിസൈൽ) ആന്റി റഡാർ മിസൈലുകളാണ് വെടിവച്ചിട്ടതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബെൽഗൊറോഡിന് നേരെ യുക്രെയിൻ പ്രകോപനം വർദ്ധിക്കുന്നതായും റഷ്യ ആരോപിച്ചു. റഷ്യക്കെതിരെ പോരാടാൻ യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ യുക്രെയിന് ആയുധം നൽകുന്നുണ്ട്. അതേസമയം റഷ്യൻ ഫെഡറേഷനോട് കൂട്ടിച്ചേർത്തെന്ന് അവകാശപ്പെടുന്ന യുക്രെയിനിലെ സെപൊറീഷ്യ, ഖേഴ്സൺ, ലുഹാൻസ്ക്, ഡൊണെസ്ക് പ്രവിശ്യകളിലെ സ്ഥിതി വളരെയധികം ഗുരുതരമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. ഭീഷണികൾ നേരിടാനും അതിർത്തിയിലെ നിരീക്ഷണം കർശനമാക്കാനും സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസിന് നിർദ്ദേശം നൽകിയെന്ന് പുട്ടിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |