മനില : ഫിലിപ്പീൻസിൽ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 25 ആയി. 26 പേരെ കാണാതായി. ഏകദേശം 400,000 പേരെ ദുരിതം ബാധിച്ചെന്ന് രാജ്യത്തെ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് കൗൺസിൽ പറഞ്ഞു. 81,000 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
മരിച്ചവരിൽ 16 പേർ വടക്കൻ മിൻഡാനാവോ മേഖലയിലുള്ളവരാണ്. 1,196 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 123 റോഡുകളും 12 പാലങ്ങളും നാശനഷ്ടത്തിന്റെ പരിധിയിൽ വരുന്നു. ചിലയിടങ്ങളിൽ ശുദ്ധജല ലഭ്യതയും വൈദ്യുതിയും പുനഃസ്ഥാപിക്കാനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |