ജനത്തെ വലച്ച് ഹർത്താൽ, വാഹനങ്ങൾ തടഞ്ഞു, വഴിനീളെ വാക്കേറ്റം

Wednesday 29 April 2026 12:10 AM IST

പത്തനംതിട്ട : ഡെന്റൽ വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും ദളിത് സംഘടനകളും ആഹ്വാനം ചെയ്ത ഹർത്താൽ ജനത്തെ വലച്ചു. ഇന്നലെ രാവിലെ ആറു മുതൽ ജില്ലയിലെ പലഭാഗങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. യാത്രക്കാരുമായി വാക്കേറ്റമുണ്ടായി. തിരുവല്ലയിൽ കാൻസർ രോഗിയെ വഴിയിൽ തടഞ്ഞത് സംഘർഷാവസ്ഥയുണ്ടാക്കി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പോയ കാൻസർ രോഗിയുടെ യാത്രയാണ് തടസപ്പെടുത്തിയത്. അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബാംഗ്ളൂരിൽ നിന്നെത്തിയ യുവതികളും കൈക്കുഞ്ഞുങ്ങളും യാത്ര തുടരാനാകാതെ വലഞ്ഞു. ഭക്ഷണവും വെള്ളവും കിട്ടാതെ വന്നതിനെ തുടർന്ന് അവർ പ്രതിഷേധിച്ചു. ഹർത്താൽ അനുകൂലികളുമായി വാക്കേറ്റമുണ്ടായി.

ശാസ്താംകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞതിനാൽ ജില്ലയുടെ തെക്കൻ പ്രദേശങ്ങളിൽ നിന്ന് അടൂർ, പത്തനംതിട്ട ഭാഗങ്ങളിലേക്കുള്ള സർവീസുകൾ തടസപ്പെട്ടു. അടൂർ സ്റ്റാൻഡിലും തിരുവല്ലയിലും റാന്നിയിലും കോന്നിയിലും വാഹനങ്ങൾ തടഞ്ഞതിനെ തുടർന്ന് നിരവധി യാത്രക്കാർ പെരുവഴിയിലായി. പ്രധാന ജംഗ്ഷനുകളിൽ സമരക്കാർ കടകൾ നിർബന്ധമായി അടപ്പിച്ചു. കടകൾ തുറക്കുമെന്ന് കഴിഞ്ഞ ദിവസം വ്യാപാരി സംഘടനകൾ അറിയിച്ചിരുന്നതാണ്. സ്വകാര്യ ബസുകൾ ജില്ലയിൽ സർവീസ് നടത്തിയില്ല. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഇന്നലെ ആരംഭിച്ച 51സർവീസുകൾ ഹർത്താൽ അനുകൂലികൾ വഴിയിൽ തടഞ്ഞു. രാവിലെ 7.40ന് പുറപ്പെട്ട കോയമ്പത്തൂർ സർവീസ് ഹർത്താൽ അനുകൂലികൾ തടഞ്ഞതിനാൽ വൈകിട്ട് ആറ് വരെയും കോട്ടയത്ത് തങ്ങി. ഡിപ്പോയിലെ ഒൻപത് സർവീസുകൾ നടത്താനായില്ല. പെരുവഴിയിലായ കുട്ടികളും രോഗികളും അടക്കമുളള യാത്രക്കാർ ഭക്ഷണം ലഭിക്കാതെ വലഞ്ഞത് പ്രയാസമുണ്ടാക്കുന്ന കാഴ്ചകളായിരുന്നു.

പത്തനംതിട്ട കളക്ടറേറ്റിലും മിനി സിവിൽ സ്റ്റേഷനിലും ഹാജർ നില അൻപത് ശതമാനത്തിൽ താഴെയായിരുന്നു.

തിരുവല്ലയിൽ ക്യാൻസർ രോഗിയുടെ ആശുപത്രിയാത്ര തടസപ്പെടുത്തി.

തിരുവല്ല : ഹർത്താലിനിടെ ആശുപത്രിയിലേക്ക് പോകാനെത്തിയ ക്യാൻസർ രോഗിയെയും ഭാര്യയെയും തടഞ്ഞ സംഭവത്തിൽ സമരാനുകൂലിയെ പൊലീസ് അറസ്റ്റുചെയ്തു.  ചുമത്ര ചാലാക്കേരിൽ അജിമോൻ (50) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ എട്ടിന് തിരുവല്ലയിൽ കെ.എസ്.ആർ.ടി.സി ബസ് ഹർത്താൽ അനുകൂലികൾ തടഞ്ഞതിനെ തുടർന്നാണ് സംഭവം. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാനെത്തിയ ദമ്പതികളെ തടഞ്ഞത് വാക്കേറ്റത്തിനും ബഹളത്തിനും ഇടയാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് ഇന്നലെ വൈകിട്ട് ഇയാൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.