കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം തട്ടുപാലത്ത് പെട്രോൾ പമ്പിൽ നിന്ന് രണ്ടുപേർ കവർന്ന ബൈക്ക് കണ്ടെത്താനായില്ല. സി.സി.ടി.വി നിരീക്ഷണത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പിൽ നിന്ന് ജൂൺ ഒന്നിന് പുലർച്ചെയാണ് ബൈക്ക് കൊണ്ടുപോയത്. കഴിഞ്ഞ പത്തു വർഷമായി പമ്പിൽ ജോലി ചെയ്യുന്ന ഞാറയിൽകോണം അയിഷ ബൈത്തിൽ ഷമീറിന്റെ 2013 മോഡൽ കെ.എൽ 16 എൽ 4811 ഹോണ്ട ഡ്രീം യുഗ ബൈക്കാണ് കവർന്നത്.
ജോലിക്കെത്തിയപ്പോൾ പതിവുപോലെ ബൈക്ക് പമ്പിന്റെ ഒരു വശത്ത് പാർക്ക് ചെയ്യുകയായിരുന്നു. പുലർച്ചെ രണ്ട് പേർ ഒരു ബൈക്ക് ഉരുട്ടിക്കൊണ്ട് പമ്പിൽ വരികയും ആ ബൈക്ക് അവിടെ ഉപേക്ഷിച്ച ശേഷം പരിസരം വീക്ഷിക്കുകയും തുടർന്ന് ഷമീറിന്റെ ബൈക്ക് തള്ളി ഉരുട്ടി പാർക്ക് ചെയ്തിരുന്ന ഒരു സ്വകാര്യ ബസിന്റെ മറവിലേക്ക് നീക്കി ഓടിച്ചു പോകുകയുമായിരുന്നു. കല്ലമ്പലം മേഖലയിൽ നിരവധി ഇരുചക്രവാഹനങ്ങൾ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പമ്പിൽ മോഷ്ടാക്കൾ ഉപേക്ഷിച്ച ബൈക്കും കല്ലമ്പലത്തു നിന്ന് കവർന്നതാണെന്ന് തെളിഞ്ഞു.സംഭവത്തിന് പിന്നിൽ അന്യ സംസ്ഥാന തൊഴിലാളികളാണെന്ന് സംശയമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |