കൊച്ചി: പോപ്പുലർ ഫ്രണ്ട് 23ന് നടത്തിയ ഹർത്താലിൽ ബസുകൾ തകർത്തതും ട്രിപ്പുകൾ മുടങ്ങിയതും വഴിയുണ്ടായ 5,06,21,382 രൂപയുടെ നഷ്ടം സംഘാടകരിൽ നിന്ന് ഈടാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ സമീപിച്ചു. 58 ബസുകളാണ് തകർത്തത്.
2,439 ബസുകൾ ഹർത്താൽ ദിവസം ഓടിച്ചെന്ന് കെ.എസ്.ആർ.ടി.സി ചീഫ് ലാ ഓഫീസർ പി.എൻ. ഹേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. 9,770 ജീവനക്കാരുമെത്തി.
അക്രമികൾ ബസുകളുടെ ചില്ല് എറിഞ്ഞ് പൊട്ടിക്കുകയും സീറ്റുകൾ കേടുവരുത്തുകയും ചെയ്തു. 10 ജീവനക്കാർക്കും ഒരു യാത്രക്കാരിക്കും പരിക്കേറ്റു. ഹർത്താൽ ദിനത്തിൽ ട്രിപ്പ് റദ്ദാക്കിയതിനാൽ മാത്രം 3.95 കോടി നഷ്ടമുണ്ടായെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |