SignIn
Kerala Kaumudi Online
Friday, 25 July 2025 5.47 PM IST

നിർണായക നീക്കവുമായി ലോട്ടറി വകുപ്പ്, സമ്മാനമടിക്കാൻ സാദ്ധ്യതയേറെ; വാങ്ങുന്നവർക്ക് കോളടിച്ചു

Increase Font Size Decrease Font Size Print Page
lottery

ചെറുതുരുത്തി: ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും എതിർപ്പ് മൂലം സമ്മാനഘടനയിൽ മാറ്റം വരുത്താൻ ഒരുങ്ങി ലോട്ടറി വകുപ്പ്. 5000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും പുതുതായി 2000, 200 എന്നീ സമ്മാനങ്ങൾ ഉൾപ്പെടുത്താനുമാണ് ആലോചന.

5000 രൂപയുടെ സമ്മാനങ്ങൾ 23 എണ്ണമായി വർദ്ധിപ്പിക്കണമെന്നും 2000, 200 എന്നീ സമ്മാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും സമ്മാനത്തുകയിൽ കുറച്ച 78 ലക്ഷം പുനഃസ്ഥാപിക്കണമെന്നുമാണ് ലോട്ടറി ഏജന്മാരുടെ വിവിധ യൂണിയനുകളുടെ ആവശ്യം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭരണ, പ്രതിപക്ഷ സംഘടനകളുടെ സംയുക്ത യൂണിയൻ ലോട്ടറി ഡയറക്ടർക്ക് മേയ് 9ന് നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമ്മാനഘടന പരിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.


മേയ് രണ്ട് മുതൽ ലോട്ടറിയുടെ വില 50 രൂപയായി വർദ്ധിപ്പിക്കുകയും സമ്മാനഘടന പരിഷ്‌കരിച്ച് അടിസ്ഥാന സമ്മാനത്തുകയായി 50 രൂപ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത് വലിയതോതിൽ എതിർപ്പിന് ഇടയാക്കുകയാണ് ചെയ്തത്. 50 രൂപയായി ലോട്ടറി ടിക്കറ്റ് വില വർദ്ധിപ്പിച്ചതോടെ ലോട്ടറി വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായതായി ലോട്ടറി വിൽപ്പനത്തൊഴിലാളികൾ പറയുന്നു.

അടിസ്ഥാന സമ്മാനമായ 50 രൂപയുടെ സമ്മാന ടിക്കറ്റുകൾ വൻകിട ഏജന്റുമാരിലും ലോട്ടറി ഓഫീസുകളിലും കെട്ടിക്കിടക്കുകയാണ്. സ്‌കാൻ ചെയ്ത് കമ്പ്യൂട്ടറിൽ കയറ്റാനുള്ള പരിമിതിയാണ് ഇതിന് കാരണമായി പറയുന്നത്.


മൂന്നിന് തുടങ്ങുന്ന സമ്മാന നറുക്കെടുപ്പ് അവസാനിക്കുന്നത് അഞ്ചോടെയാണ്. ഇതും വലിയ എതിർപ്പിന് ഇടയാക്കി. 50 രൂപയുടെ സമ്മാനം നിറുത്തലാക്കുകയാണെങ്കിൽ ഒരു മണിക്കൂറോളം ലാഭിക്കാമെന്നും ലോട്ടറി വകുപ്പും ഏജന്റുമാരും കണക്കുകൂട്ടുന്നു.


മുമ്പ് ബുധനാഴ്ച നറുക്കെടുത്തിരുന്ന ഫിഫ്ടി ഫിഫ്ടി നറുക്കെടുപ്പിൽ 5000ത്തിന്റെ സമ്മാനങ്ങൾ 23 എണ്ണവും 2000, 200 എന്നീ സമ്മാനങ്ങളും ഉണ്ടായിരുന്നു. മേയ് 2 മുതൽ 50 രൂപ ടിക്കറ്റുകൾക്ക് 10 പൈസ വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ പല വൻകിട ലോട്ടറി ഏജന്റുമാരും 30 മുതൽ 50 പൈസ വരെ വർദ്ധിപ്പിച്ചാണ് വിൽപ്പന നടത്തുന്നത് എന്ന ആക്ഷേപവും ലോട്ടറി തൊഴിലാളികൾക്കുണ്ട്.

TAGS: LOTTERY, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.