SignIn
Kerala Kaumudi Online
Thursday, 25 April 2024 3.39 AM IST

പാക്കിംഗ് ഡിസ് പ്ളേ ഒഴിവാക്കി , ജി.എസ്.ടി വരവിന് ഇടങ്കോലിട്ട് സിവിൽ സപ്ളൈസ് കോർപ്പറേഷൻ

t
t

ആലപ്പുഴ: സിവിൽ സപ്ളൈസ് വകുപ്പിനു കീഴിലുള്ള സൂപ്പർ മാർക്കറ്റുകളിൽ പയർ ഇനങ്ങളുടെ പാക്കിംഗ് ഡിസ് പ്ളേ നിറുത്തലാക്കി കോർപ്പറേഷൻ പുതിയ തന്ത്രവുമായി രംഗത്ത് വന്നതോടെ ജി.എസ്.ടി ഇനത്തിൽ ധനകാര്യ വകുപ്പിനു പ്രതിമാസം കോടികളുടെ നഷ്ടം. ഉഴുന്ന്, തുവരപ്പരിപ്പ്, ചെറുപയർ, വൻപയർ ഇനങ്ങളാണ് പാക്കിംഗ് ഡിസ് പ്ളേയിൽ നിന്ന് ഒരാഴ്ച മുമ്പ് ഒഴിവാക്കിയത്.

പാക്ക് ചെയ്ത ഭക്ഷ്യധാന്യങ്ങൾക്ക് അഞ്ച് ശതമാനമാണ് ജി.എസ്.ടി. സംസ്ഥാനത്ത് കോർപ്പറേഷന്റെ കീഴിൽ 400 ഓളം സൂപ്പർ മാർക്കറ്റുകളുണ്ട്. ഡിസ് പ്ളേ ഒഴിവാക്കിയതോടെ സബ്സിഡിയിൽ വിതരണം ചെയ്യുന്ന പയർ ഇനങ്ങളിൽ നിന്ന് മാത്രം ഒന്നരക്കോടിയുടെ നഷ്ടം കുറഞ്ഞിട്ടുണ്ട്. ഈ ഇനങ്ങൾ ഉപഭോക്താക്കൾ ആവശ്യപ്പെടുമ്പോൾ തൂക്കി പ്ളാസ്റ്റിക്ക് കവറിൽ റബ്ബറിട്ട് നൽകിയാൽ മതിയെന്നാണ് സൂപ്പർമാർക്കറ്റ് മാനേജർമാർക്ക് കോർപ്പറേഷൻ നിർദ്ദേശം നൽകിയിട്ടുള്ളത്. സൂപ്പർ മാർക്കറ്റുകളിൽ ഒന്നുമുതൽ പത്ത് വരെയും 20 മുതൽ 30 വരെയും തീയതികളിൽ സബ്സിഡി സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ തിരക്ക് കൂടുതലാണ്. പയർ ഇനങ്ങളിലെ വില്പനയിൽ 85 ശതമാനവും സബ്സിഡിയിലാണ് ഉപഭോക്താക്കൾ വാങ്ങുന്നത്. ഡിസ് പ്ളേ കവറുകൾ ആവശ്യാനുസരണം എടുത്ത് കൗണ്ടറിൽ എത്തി ബില്ലടിച്ച് വേഗത്തിൽ പോകുന്നതിനാൽ സൂപ്പർമാർക്കറ്റുകളിൽ തിരക്ക് നിയന്ത്രിക്കാനാകുമായിരുന്നു. പുതിയ സംവിധാനം അനുസരിച്ച് തിരക്ക് കൂടുമ്പോൾ സമയക്കുറവ് ഉള്ളവർ സബ്സിഡി സാധനങ്ങൾ വാങ്ങാതെ സ്വകാര്യ വ്യാപാര സ്ഥാപനങ്ങളിൽ ചേക്കേറും.

സബ്സിഡി ഇനത്തിൽ ഉഴുന്ന് കിലോയ്ക്ക് 66രൂപയാണ്. ജി.എസ്.ടി 3.30 രൂപയും. ഉപഭോക്താക്കളിൽ നിന്ന് 66 രൂപ വാങ്ങുമ്പോൾ ബില്ലിൽ ജി.എസ്.ടി രേഖപ്പെടുത്താത്തതിനാൽ ധനകാര്യ വകുപ്പിന് നികുതി ആവശ്യപ്പെടാനും കഴിയില്ല.

# ജീവനക്കാർ ദുരിതത്തിൽ

സൂപ്പർ മാർക്കറ്റിൽ തിരക്കുള്ള സമയത്ത് പുതിയ തീരുമാനം തർക്കങ്ങൾക്ക് ഇടയാക്കും. പയറിന്റെ ഒരോ ഇനങ്ങളും തൂക്കി റബ്ബർ ഇട്ട് നൽകുമ്പോൾ സമയമെടുക്കും. തിരക്ക് സമയങ്ങളിൽ തൂക്കവ്യത്യാസം ഉണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്. എല്ലാ സൂപ്പർ മാർക്കറ്റുകളിലും നാല് മുതൽ അഞ്ചുവരെ തൊഴിലാളികളെയാണ് പാക്കിംഗിനായി. നിയമിച്ചിട്ടുള്ളത്. ഇവർ ഒരുകിലോ തൂക്കി പാക്ക് ചെയ്ത് ഡിസ് പ്ളേ ചെയ്യുമ്പോൾ 1.65 രൂപയാണ് വേതനം. രാവിലെ 10ന് എത്തുന്നവർ ജോലികഴിഞ്ഞ് വൈകിട്ട് 6 മണിയോടെ മടങ്ങിയിരുന്നു. ഇനി സൂപ്പർമാർക്കറ്റ് അടയ്ക്കുന്ന സമയം വരെ ജോലിനോക്കേണ്ട അവസ്ഥയിലാവും പാക്കിംഗ് തൊഴിലാളികൾ. ജോലിക്ക് അനുസരിച്ചുള്ള വേതനം ഇവർക്ക് ലഭിക്കുന്നുമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.