ചാരുംമൂട്: താമരക്കുളം വയ്യാങ്കരച്ചിറ ടൂറിസം പദ്ധതിക്ക് ചിറക് മുളയ്ക്കുന്നു. ജില്ലാ ടൂറിസം കൗൺസിൽപുതിയ ടെൻഡർ ക്ഷണിച്ചതോടെ പ്രതീക്ഷയിലാണ് നാട്. സ്വകാര്യ കമ്പനികളിൽ നിന്ന്, കരാർ അടിസ്ഥാനത്തിൽ നിർമ്മാണവും ടൂറിസവും നടപ്പാക്കാനുള്ള പദ്ധതികൾക്കാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. 110 ഏക്കർ വിസ്തൃതിയുള്ള വയ്യാങ്കരച്ചിറയിൽ ടൂറിസം പദ്ധതി ആരംഭിച്ചാൽ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ മറ്റു ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനാവും. പ്രദേശത്തേക്കുള്ള റോഡിന്റെ മുകൾ ഭാഗവും താഴെയും തമ്മിലുള്ള അളവ് വ്യത്യാസം ചർച്ചയായിരുന്നു. അതോടൊപ്പം തന്നെ നാലു വശത്തും കൈയേറിയ ഭൂമി അളന്നുതിട്ടപ്പെടുത്തി നടപ്പാത ഉൾപ്പെടെയുള്ള സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്. ചിറയുടെ ആഴം കൂട്ടാൻ മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ടും പരാതികൾ ഉണ്ടായിരുന്നു. ഇവയൊക്കെ പരിഹരിച്ചാൽ മികച്ചൊരു ടൂറിസം കേന്ദ്രമായി പ്രദേശം മാറുമെന്നാണ് നാടിന്റെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |