SignIn
Kerala Kaumudi Online
Saturday, 02 August 2025 1.18 AM IST

ദേശീയപാത വികസനം; ഓർമയായത് ഒരു ലക്ഷം മരങ്ങൾ!

Increase Font Size Decrease Font Size Print Page
pathaa

ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിൽ നഷ്ടമായത് 45 ഹെക്ടർ ഭൂമിയിലെ ഒരു ലക്ഷത്തോളം മരങ്ങൾ. ഇതിൽ 35 ശതമാനവും ഫലവൃക്ഷങ്ങളാണ്. 70 സെന്റീമീറ്ററിലധികം വണ്ണമുള്ള 15,000ൽ അധികവും ഇതിനു താഴെ വണ്ണമുള്ള 85,000ത്തോളം മരങ്ങളും മുറിച്ചുനീക്കി. ആകെ 106 ഹെക്ടറാണ് ഏറ്റെടുത്തത്.

45 മീറ്റർ വീതിയിൽ ദേശീയപാത വികസിപ്പിക്കാനായി 31 വില്ലേജുകളിൽ നിന്നാണ് സ്ഥലം ഏറ്റെടുത്തത്. തെങ്ങ്, മാവ്, പ്ളാവ്, അടയ്ക്ക, പുളി തുടങ്ങിയ ഫലവൃക്ഷങ്ങളും തണൽ മരങ്ങളുമാണ് നഷ്ടമായത്. റോഡിന്റെ നിർമ്മാണം പൂർത്തിയായ ശേഷം ഇരുവശത്തും തണൽ മരങ്ങൾ നടുമെന്ന് ആദ്യം പ്രഖ്യാപനമുണ്ടായെങ്കിലും പിന്നീട് ദേശീയപാത അതോറിട്ടിയോ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമോ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടില്ല.

നഷ്ടമായ മരങ്ങൾക്ക് പകരമായി ജില്ലയിലെ സാമൂഹിക വനവത്കരണ വിഭാഗം തീരത്ത് കാറ്റാടിയും ദ്വീപ് പ്രദേശങ്ങളിൽ കണ്ടൽചെടികളും നട്ടുവളർത്തുന്ന പ്രവൃത്തികൾ ആരംഭിച്ചു. തീരമേഖലയിൽ 20 ഹെക്ടർ സ്ഥലത്ത് 1.75 ലക്ഷം കാറ്റാടിമരങ്ങളാണ് നടുന്നത്. പെരുമ്പളത്ത് 20,000വും അന്ധകാരനഴിയിൽ 15,000വും കണ്ടൽ ചെടികൾ നടാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

# വിലമതിക്കാനാവില്ല

ഒരു മരം നഷ്ടമാകുമ്പോൾ അതിന്റെ വിലയേക്കാൾ കൂടുതലാണ് അതിന്റെ സാമൂഹിക മൂല്യം. അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കുറയ്ക്കുന്നതിൽ മരങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 110 മരങ്ങളിൽ നിന്ന് ലഭിക്കുന്ന ഓക്സിജൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരുദിവസം ഒരാൾക്ക് മാത്രമേ തികയുകയുള്ളൂ എന്നാണ് ദേശീയ തലത്തിൽ നടന്ന ചില പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു ഹെക്ടർ വന ഭൂമിയിൽ നിന്ന് പ്രതിവർഷം 30 ലക്ഷം സാമൂഹിക മൂല്യം വരുന്ന ഓക്സിജനും ജലവും ലഭിക്കുന്നു എന്നാണ് കണക്ക്. കൊവിഡ് സമയത്ത് ഒരാൾക്ക് ഒരുമണിക്കൂർ ശ്വസിക്കാനായി ഓക്സിജന് നൽകിയ വില 1200 രൂപയാണ്. ഒരു ദിവസത്തേക്ക് ഒരാൾക്ക് വേണ്ടി വന്നത് 28,800 രൂപ.

 നഷ്ടക്കണക്ക്

അരൂർ മുതൽ ഓച്ചിറ വരെ: 45 ഹെക‌്ടർ

മരങ്ങളുടെ എണ്ണം: 1,00,000

വണ്ണം 70 സെന്റീമീറ്ററിൽ താഴെ: 85,000

70 സെന്റീമീറ്ററിൽ മുകളിൽ: 15,000

 പ്രതീക്ഷയോടെ

തീരത്ത് കാറ്റാടി: 1.75 ലക്ഷം

കണ്ടൽ ചെടി: 35,000 എണ്ണം (പെരുമ്പളം, അന്ധകാരനഴി)

.......................

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നഷ്ടമായ വൃക്ഷങ്ങൾക്ക് സമാനമായ മരങ്ങൾ നട്ടുവളർത്തി വനവത്കരണം ആരംഭിച്ചിട്ടുണ്ട്. തീരത്ത് കാറ്റാടിമരങ്ങളും ദീപുകളിൽ കണ്ടൽ ചെടികളുമാണ് നടുന്നത്. 35,000 വൃക്ഷത്തൈകൾ വിതരണം ചെയ്യും

കെ.സജി, ഡെപ്യൂട്ടി കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി, ആലപ്പുഴ

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.