ആലപ്പുഴ: മേടപ്പുലരിയിൽ കണികണ്ടുണരാനുള്ള വിഭവങ്ങൾക്കായി മലയാളികൾ നഗരത്തിലിറങ്ങിയതോടെ അവശ്യസാധനങ്ങൾക്ക് വിലയിൽ കുതിച്ചുകയറ്റം. കണിയൊരുക്കൽ എത്രത്തോളം ഭംഗിയാക്കാമെന്ന ആലോചനയിലാണ് മലയാളികൾ. ഈ സാദ്ധ്യത കണക്കിലെടുത്താണ് കണി വിഭവങ്ങളിലെ പ്രധാനികളായ സ്വർണ്ണ വെള്ളരിക്കും കുഞ്ഞൻ മത്തനും വില കുതുച്ചുകയറിയത്. കാണാൻ ചേലുള്ള കുഞ്ഞൻ മത്തന് കിലോ നൂറ് രൂപയാണ് വില. കണിവെള്ളരി കഴിഞ്ഞ ദിവസങ്ങളിൽ 60 രൂപയായിരുന്നെങ്കിലും, ഇന്ന് വില സെഞ്ച്വറിയോട് അടുത്തേക്കും. പച്ചക്കറികൾക്കും പഴങ്ങൾക്കും ഡിമാന്റ് അനുസരിച്ച്
വില കുതിച്ചുകയറും. മാമ്പളത്തിനും കൈതചക്കയ്ക്കും ആവശ്യക്കാർ കൂടുതലാണ്.
വിഷുക്കണി കിറ്റുമായി
കഞ്ഞിക്കുഴി
വിഷുക്കണി ഒരുക്കാൻ വിഭവങ്ങൾ തിരക്കി അലയേണ്ടതില്ല. നാടൻ പച്ചക്കറികൾ ഉൾപ്പെടെയുള്ള കണി വിഭവങ്ങൾ 299 രൂപ നിരക്കിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പച്ചക്കറി ക്ലസ്റ്ററാണ് വിപണിയിലിറക്കിയത്. വിഷുക്കണി കിറ്റിന്റെ വിപണന ഉദ്ഘാടന ചടങ്ങിൽ വയലിൻ മാന്ത്രികൻ ബിജു മല്ലാരി, സിനിമാ താരം ചേർത്തല ജയൻ, എസ്.രാധാകൃഷ്ണൻ, ഗീതാ കാർത്തികേയൻ, അഡ്വ. എം.സന്തോഷ്കുമാർ, ജി. ഉദയപ്പൻ എം.സി.സുധാകരൻ, കെ.കമലമ്മ സി.ദീപുമോൻ, റോഷ്മി ജോർജ് എന്നിവർ പങ്കെടുത്തു. കഞ്ഞിക്കുഴിയിലെ കർഷകരുടെ പച്ചക്കറികളുടെ വിപണിയുറപ്പാക്കാനാണ് വിഷുക്കണികിറ്റ് പുറത്തിറക്കിയത്.
കണിക്കൊന്ന ,കണി വെള്ളരി ,വെറ്റില, പാക്ക്, ആപ്പിൾ,മുന്തിരി ,മാങ്ങ, പടവലം, നാളികേരം തൂശനില എന്നിവയാണ് കിറ്റിലുള്ളത്.
കിറ്റ് ബുക്ക് ചെയ്യാം: ഫോൺ 9400449296.
വലിയ വിലക്കയറ്റമാണ് അവശ്യ സാധനങ്ങൾക്കെല്ലാം. ചെറിയ മത്തങ്ങ പോലും നൂറ് രൂപയിലെത്തി
- യശോധര , കൈനകരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |