അമ്പലപ്പുഴ: വാഹനാപകടത്തിൽ എല്ലിന് പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സേലം സ്വദേശിയായ ഇമ്രാൻ ഖാനെ (45) സുമനസുകളുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. രണ്ടാഴ്ച മുമ്പാണ് എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഡോ. ബിന്ദുലാൽ, ഹെഡ് നേഴ്സുമാരായ മഞ്ജു, സിസിലി, നേഴ്സുമാരായ വിത്സൻ, ബിന്ദു വസുമതി, സന്ധ്യ എന്നിവരുടെ നേതൃത്വത്തിലാണ് ഇമ്രാൻഖാന് ചികിത്സ നൽകിയത്. നാട്ടിൽ തിരിച്ചുപോകാൻ നിവൃത്തിയില്ലാതിരുന്ന ഇമ്രാൻ ഖാൻ നേഴ്സുമാരുടെ സഹായംതേടി. പെതു പ്രവർത്തകൻ നിസാർ വെള്ളാപ്പള്ളിയെ നേഴ്സുമാർ വിവരമറിയിച്ചു. തുടർന്ന് ഇദ്ദേഹം സൂപ്രണ്ട് ഡോ. ജോർജ് പുളിക്കലിനെ ബന്ധപ്പെട്ടപ്പോൾ റെയിൽവേ സ്റ്റേഷൻ വരെ സൗജന്യ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി. നിസാർ വെള്ളാപ്പള്ളി, ഷാജി ഉസ്മാൻ, മുഹമ്മദ് പുറക്കാട്, ഷിജു ത്വാഹ, ആംബുലർസ് ഡ്രൈവർ ബെന്നി എന്നിവർ ചേർന്ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിച്ച് യാത്രാ സൗകര്യം ഏർപ്പെടത്തി. ആർ.പി.എഫ് അസി. കമ്മിഷണർ എ.കെ. പ്രിറ്റിന്റെ സഹായം ഉറപ്പാക്കിയ ശേഷമാണ് സംഘം മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |