ആലപ്പുഴ: രണ്ട് കിലോയിലധികം കഞ്ചാവുമായി പിടിയിലായ മലപ്പുറം സ്വദേശി അരീക്കോട് വില്ലേജിൽ അലവിക്കുട്ടിയെ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി (രണ്ട്) അഞ്ചു വർഷം തടവിനും 50,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. 2019 മേയ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.ജെ. റോയിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ഇതിനുമുമ്പും കഞ്ചാവ് കേസിൽ മലപ്പുറം ജില്ലയിൽ തടവ് ശിക്ഷ അനുഭവിച്ചിരുന്നു. ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. വിനയ് കുമാറാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഐ.ബി ഇൻസ്‌പെക്ടർ പ്രശാന്ത്, പ്രീവന്റീവ് ഓഫീസർമാരായ റോയി ജേക്കബ്, ഫെമിൻ, പി.സി.ഗിരീഷ്, എൻ. ബാബു, സുമേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബി.എം. ബിയാസ്, സുധികുമാർ, സുബിൻ എന്നിവരങ്ങിയ എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ പി.കെ. രമേശൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |