കൊച്ചി: വെണ്ണല ഹൈസ്കൂളിന് സമീപം ഉലകംപാറയിലെ 50 ഏക്കറിൽ ടൗൺഷിപ്പും സ്പോർട്സ് സിറ്റിയും സ്ഥാപിക്കാൻ 2,000 കോടി രൂപയുടെ പദ്ധതിയുമായി ദുബായ് സ്പോർട്സ് സിറ്റി. ഇതിനായി ആറ് സ്ഥലം ഉടമകളിൽ നിന്ന് ഭൂമിഏറ്റെടുക്കും. ചക്കരപ്പറമ്പ്- ഇൻഫോപാർക്ക് നാലുവരി പാതയുടെ അരികിലായാണ് സ്പോർട്സ് സിറ്റി. ഇതുമായി ബന്ധപ്പെട്ട് കളക്ടറുടെ നേതൃത്വത്തിൽ വിവിധ യോഗങ്ങൾ ചേർന്നു.
രണ്ട് സ്റ്രേഡിയങ്ങൾ ഉണ്ടാകും. ഒന്നിൽ 40,000 പേർക്കും ഏത് കാലാവസ്ഥയിലും മത്സരങ്ങൾ നടത്താവുന്ന രണ്ടാമത്തേതിൽ 20,000 പേർക്കും ഇരിക്കാം.
ക്രിക്കറ്റ് ട്രെയിനിംഗ് അക്കാഡമി, അഡ്വഞ്ചർ വാട്ടർ സ്പോർട്സ്, പഞ്ചനക്ഷത്ര ഹോട്ടൽ, റസ്റ്റോറന്റ്, 400 മീറ്റർ ട്രാക്ക് എന്നിവയുണ്ടാകും. ജി.സി.ഡി.എയാണ് പദ്ധതിയുടെ നോഡൽ ഏജൻസി.
പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ സിംഗ് ഉൾപ്പെടെയുള്ള ദുബായ് സ്പോർട്സ് സിറ്റി അധികൃതർ സർക്കാരുമായി ചർച്ചകൾ നടത്തിയിരുന്നു. സ്പോർട്സ് സിറ്റി നിർമ്മാണം പൂർത്തിയാകുമ്പോൾ റോഡിന്റെ നിർമ്മാണവും പൂർത്തിയാകണമെന്നാണ് നിബന്ധന. രണ്ട് വ്യക്തികളും നാല് കമ്പനികളുമാണ് സ്ഥലത്തിന്റെ ഉടമകൾ. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി, ജലാശയത്തിലെ ബണ്ട് കെട്ടുന്നതിന് ജലസേചനവകുപ്പ്, സ്ഥലം ഏറ്രെടുക്കൽ നടപടി എന്നിവയ്ക്ക് റവന്യൂ വിഭാഗം എന്നിവർ ചേർന്നുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
......................................
2,000
ദുബായ് സ്പോർട്സ് സിറ്റി
നടപ്പാക്കുന്ന പദ്ധതിയുടെ ചെലവ് 2,000 കോടി
2
പദ്ധതിയിൽ ഉൾപ്പെടുന്നത്
രണ്ട് സ്റ്റേഡിയങ്ങൾ
ഒന്നിൽ 40,000 പേർക്കും ഏത് കാലാവസ്ഥയിലും മത്സരങ്ങൾ നടത്താവുന്ന രണ്ടാമത്തേതിൽ 20,000 പേർക്കും ഇരിക്കാം.
............................................
നഗരത്തിന് വികസനം ഉണ്ടാകുന്ന പ്രവർത്തനമാണ് വരുന്നത്. മൂന്ന് മാസം മുമ്പാണ് കളക്ടറുടെ നേതൃത്വത്തിൽ ആദ്യ യോഗം ചേർന്നത്. അന്ന് സ്ഥലങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തെങ്കിലും പുറമ്പോക്ക് ഭൂമിയുണ്ടോ എന്ന് പരിശോധിക്കണം. പദ്ധതി വരുന്ന സ്ഥലത്തെ നാലോളം കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കുകയും വേണം.
കെ.ബി. ഹർഷൽ, കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |