SignIn
Kerala Kaumudi Online
Friday, 26 April 2024 7.56 PM IST

പുകയടങ്ങും, കെട്ടടങ്ങാതെ ആരോഗ്യ പ്രശ്നങ്ങൾ

കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുക കെട്ടടങ്ങിയാലും തീരുന്നതല്ല ആയിരങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങൾ. വായുവും വെള്ളവും ഒരുപോലെ മലിനമായത് കാർഷിക മേഖലയ്ക്കും മത്സ്യം ഉൾപ്പെടെയുള്ള ജലജീവികൾക്കും ഭീഷണിയാകുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. പ്ലാസ്റ്റിക്കും രാസമാലിന്യങ്ങളും വലിയതോതിൽ ഉള്ളതിനാൽ ദൂരവ്യാപക ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കിയേക്കാം. കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ മൂലം പലരും മറ്റിടങ്ങളിലേക്ക് താമസം മാറി. കൊച്ചുകുട്ടികൾ, വയോധികർ, രോഗികൾ എന്നിവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
വിഷാംശം പത്തു കിലോമീറ്റർ ചുറ്റളവിൽ ഭൂഗർഭജലത്തിലേക്കും കുടിവെള്ള സ്രോതസുകളിലേക്കും വ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഘനലോഹങ്ങളും മറ്റും കത്തി മാലിന്യത്തോടൊപ്പം കടമ്പ്രയാറ്റിൽ എത്തി സൂക്ഷ്മ സസ്യങ്ങൾ, ജീവികൾ എന്നിവയിലൂടെ മത്സ്യങ്ങളിൽ എത്താം. മത്സ്യത്തിലൂടെ ഈ വിഷാംശം മനുഷ്യരിലെത്തിയേക്കാമെന്നതും ആശങ്ക പരത്തുന്നു. സസ്യങ്ങളിലേക്കും വിഷാംശം വ്യാപിച്ചേക്കാമെന്നതാണ് മറ്റൊരു വെല്ലുവിളി.
അന്തരീക്ഷ മലിനീകരണത്തിലൂടെ രൂപപ്പെടുന്ന രാസസംയുക്തമായ ഡയോക്‌സിനുകൾ മനുഷ്യശരീരത്തിൽ വർഷങ്ങളോളംതങ്ങിനില്ക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. അർബുദം, വന്ധ്യത തുടങ്ങിയ ഗുരുതരപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. കണ്ണ് വേദന, ചൊറിച്ചിൽ, കടുത്തചുമ, ശ്വാസംമുട്ടൽ, കടുത്തക്ഷീണം എന്നിവയ്ക്കു ചികിത്സ തേടി ഒട്ടേറെ പേർ ആശുപത്രികളിൽ എത്തിയിരുന്നു. കോവിഡ് വന്നശേഷം ശ്വാസതടസം വിട്ടുമാറാത്തവർക്ക് വിഷപ്പുക വൻ ആഘാതമായി.
പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കത്തുമ്പോൾ രൂപപ്പെടുന്ന മാരക രാസഘടങ്ങൾ മണ്ണിലോ വെള്ളത്തിലോ കലർന്നാൽ കാലങ്ങൾ പിന്നിട്ടാലും പൂർണമായും പോകില്ല.

വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ രീതിക്ക് പകരം ഏകീകൃത സംവിധാനമാണു വേണ്ടത്. കേരളം പോലെയുള്ള ചെറിയ സംസ്ഥാനത്ത് ഇത്രയേറെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്‌കരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളേറെയായതിനാൽ മറ്റ് മാർഗങ്ങൾ കണ്ടെത്തേണ്ടിവരും. പ്രാകൃത രീതികൾ മാറ്റി ശാസ്ത്രീയ സംവിധാനങ്ങൾ ഉടൻ നടപ്പാക്കിയില്ലെങ്കിൽ ഭാവിയിൽ ഗുരുതര പ്രത്യാഘാതാങ്ങൾ ഉണ്ടാകും.

ഡോ. സി.എം.ജോയ്, പരിസ്ഥിതി ശാസ്ത്രജ്ഞൻ

ശാരീരിക അസ്വസ്ഥതകൾ മൂലം പലരും ചികിത്സ തേടിയെങ്കിലും ഗുരുതര പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭാവിയിൽ ശ്വാസകോശസംബന്ധമായ രോഗങ്ങൾ ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാകില്ല.

ഡോ. അനിത തിലകൻ, പൾമനോളജിസ്റ്റ്, മെഡിക്കൽ കോളേജ്, എറണാകുളം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.