കൊച്ചി: സമകാലീന കലാവതരണങ്ങളുടെ സാദ്ധ്യതകൾ ആരാഞ്ഞ് ബംഗളൂരുവിൽനിന്ന് 100 വനിതാസംരംഭകർ ബിനാലെ സന്ദർശിച്ചു. ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ്(ഫിക്കി) വനിതാ ഘടകം അംഗങ്ങളാണ് ചെയർപേഴ്‌സൺ ജയശ്രീ മേനോന്റെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചി ആസ്പിൻവാൾ ഹൗസിലെത്തിയത്.
കലാപഠനത്തിൽ വനിതാശാക്തീകരണമാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പാലക്കാട് കൊല്ലങ്കോട് നിന്ന് ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ജയശ്രീ മേനോൻ പറഞ്ഞു.
ബിനാലെ കലാമേള ജീവിതത്തിലെ വിലപ്പെട്ട അനുഭവമാണെന്നും കണ്ടെന്റ് ആൻഡ് പബ്ലിഷിംഗ് സ്ഥാപനത്തിന്റെ ഉടമയായ അവർ പറഞ്ഞു. ജയശ്രീ മേനോന് പുറമെ സെക്രട്ടറി ദിവ്യ പൂനിയ, ട്രഷറർ പായൽ എന്നിവരും സംഘത്തിന് നേതൃത്വം നൽകി.
കല, പാരമ്പര്യം, സംസ്‌കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ബംഗളൂരുവിലെ സന്ദീപ് ആൻഡ് ഗീതാഞ്ജലി മൈനി ഫൗണ്ടേഷൻ ഡയറക്ടർ ടി.എസ്. പ്രസാദാണ് സന്ദർശനം ഏകോപിപ്പിച്ചത്. .
അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ന്യൂയോർക്കിൽ നിന്നുള്ള ആർട്ട് അഡ്വൈസർ സിമോൺ ജോസഫ്, ആർട്ടിസ്റ്റ് ഡോ. ജോസഫ് എന്നിവരും ബിനാലെ സന്ദർശിച്ചു. കോയമ്പത്തൂർ മുതലിപാളയത്തെ യെല്ലോ ട്രെയ്ൻ സ്‌കൂളിലെ 43 വിദ്യാർത്ഥികളും പ്രദർശനം കണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |