SignIn
Kerala Kaumudi Online
Saturday, 26 July 2025 11.29 AM IST

കൊട്ടിയൂരിൽ നാളെ രോഹിണി ആരാധന

Increase Font Size Decrease Font Size Print Page
kottiyur
കൊട്ടിയൂരിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ അവസാനത്തെ ആരാധന പൂജ നാളെ രോഹിണി നാളിൽ അക്കരെ സന്നിധിയിൽ നടക്കും. സ്വയംഭൂവിനെ ആലിംഗനം ചെയ്ത് കുറുമാത്തൂർ നായ്ക്കൻ സ്ഥാനികൻ നടത്തുന്ന സവിശേഷമായ ആലിംഗന പുഷ്പാഞ്ജലിയും നാളെ നടക്കും. ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധന സദ്യയും ഉണ്ടാകും. സന്ധ്യയ്ക്ക് പെരുമാൾക്ക് പാലമൃത് അഭിഷേകവും കളഭാഭിഷേകവും നടത്തും. പഴശ്ശി കോവിലകത്തു നിന്നുമാണ് ആരാധനയ്ക്ക് വേണ്ട പൂജാദ്രവ്യങ്ങൾ എത്തിക്കുക.

ഞായറാഴ്ച കൊട്ടിയൂരിലേക്ക് ഭക്തജനങ്ങൾ ഒഴുകിയെത്തുകയായിരുന്നു. രാവിലെ മുതൽ തന്നെ തിരുവൻചിറയും പരിസരവും ഭക്തജനങ്ങളാൽ നിറഞ്ഞു കവിഞ്ഞു. മഴ മാറിനിന്നത് കൊട്ടിയൂരിൽ ദർശനത്തിനെത്തിയവർക്ക് അനുഗ്രഹമായി.

ഇന്നലെ ആയിരക്കണക്കിന് ഭക്തജനങ്ങൾ കൊട്ടിയൂരിൽ എത്തിയെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലിനെത്തുടർന്ന് റോഡുകളിൽ കാര്യമായ ഗതാഗത കുരുക്ക് ഉണ്ടായില്ല. ഒരാഴ്ച മുൻപ് വരെ വിശേഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലും കിലോമീറ്ററുകളോളം മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിൽ പെട്ട് ഭക്തർ വലയുന്നത് പതിവായിരുന്നു. പേരാവൂർ, മണത്തണ, ബോയ്സ് ടൗൺ, കേളകം എന്നിവിടങ്ങളിൽ വാഹനങ്ങൾ നിയന്ത്രിച്ചു. ദർശനത്തിനെത്തുന്നവരുടെ വാഹനങ്ങൾക്ക് മാത്രമായിരുന്നു കൊട്ടിയൂരിലേക്ക് പ്രവേശനം. കണ്ണൂർ, വയനാട് യാത്രാ വാഹനങ്ങൾ നെടുംപൊയിൽ - പേര്യ വഴി തിരിച്ചുവിട്ടു. ടൂറിസ്റ്റ് ബസുകൾ കൊട്ടിയൂർ, അമ്പായത്തോട്, കേളകം ഭാഗത്തേക്ക് തിരിച്ചുവിട്ടു.

TAGS: LOCAL NEWS, KANNUR, KOTTIYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.