വെള്ളരിക്കുണ്ട്: മാലോം പുഞ്ചയിൽ തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ഒരു വയസുള്ള ആടും ചത്തു. പുഞ്ചയിലെ വിമുക്തഭടൻ ചേരിയിൽ സെബാസ്റ്റ്യന്റെയും, വത്സമ്മയുടെയും മകനും, ചെറുപുഴ നവജ്യോതി കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയുമായ ആഷിഷിനാണ് (21) കുത്തേറ്റത്. ആഷിഷിനെ മാലോത്തെ സ്വകാര്യാശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം ചെറുപുഴയിലെ സ്വകാര്യാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ആഷിഷിന്റെ സഹോദരിയും കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പറ്റിലെ സ്റ്റാഫ് നഴ്സുമായ മെർലിനും കുത്തേറ്റു. ഇവർ മാലോത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. സെബാസ്റ്റ്യന്റെ സഹോദരൻ ചേരിയിൽ തങ്കച്ചന്റെ ഒരു വയസ്സ് പ്രായമായ ആട് തേനീച്ചക്കൂട്ടങ്ങളുടെ ആക്രമണത്തിൽ ചാവുകയും ചെയ്തു. സംഭവത്തിൽ വനം വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |