SignIn
Kerala Kaumudi Online
Tuesday, 21 May 2024 6.39 PM IST

വോട്ടോർമ്മ -കെ.പി നാരായണൻ വോട്ടുദിവസം പുലർച്ചെ 3 മണി മുതൽ കർമ്മനിരതൻ

kp-narayanan
കെ.പി നാരായണൻ

ചായ്യോത്ത്: തന്റെ 21-മത്തെ വയസ്സിലാണ് നീലേശ്വരം നിയോജക മണ്ഡലത്തിൽ അതിരാവിലെ തന്നെ ആദ്യമായി സമ്മദിദാനാവകാശം രേഖപ്പെടുത്തിയതെന്ന് തിലാന്നൂർ -കരിന്തളം പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം മുൻ ജില്ലാ കമ്മിറ്റി അംഗവുമായ കെ.പി നാരായണൻ ഓർക്കുന്നു. സി.പി.എമ്മിലെ വി.വി കുഞ്ഞമ്പുവും കോൺഗ്രസിലെ എ.പി അബ്ദുള്ളയും തമ്മിലായിരുന്നു മത്സരം. കുഞ്ഞമ്പുവിനായിരുന്നു അന്നത്തെ തിരഞ്ഞെടുപ്പിൽ വിജയം.

ഇന്നത്തെ പോലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അന്ന് കൂടുതൽ പ്രവർത്തകരുണ്ടായിരുന്നില്ല. പത്തോ പതിനഞ്ചോ പേർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രചരണം നടത്തിയിരുന്നത്. ഫ്ലക്സോ, ബോർഡോ, വർണ്ണകളറിൽ വലിയ പോസ്റ്ററുകളാെ അക്കാലത്തുണ്ടായിരുന്നില്ല. രാത്രികാലങ്ങളിൽ മെഗാഫോണിലൂടെ ഏറ്റവും ഉയർന്ന കുന്നിൻ പ്രദേശങ്ങളിൽ പോയി വിളിച്ച് പറയുകയായിരുന്നു പതിവ്. ഇന്നത്തെ പോലെ പ്രചരണ ജാഥകൾ അന്ന് കുറവായിരുന്നു. എതിർപാർട്ടികളായ കോൺഗ്രസ് പ്രവർത്തകർ ഭൂരിപക്ഷം ഉള്ള പ്രദേശങ്ങളിലായിരുന്നു പ്രചരണം കൂടുതൽ. കൂടാതെ കാര്യങ്കോട് പുഴയിൽ കൂടി രാത്രികാലങ്ങളിൽ തോണിയിൽ കൂടി മുക്കട വരെ മെഗാഫോണിലൂടെ പ്രചരണം നടത്തും. തിരിച്ചെത്തുമ്പോഴേക്കും നേരം പുലർന്നിരിക്കും.

വോട്ടെടുപ്പ് ദിവസം പുലർച്ചെ 3 മണിക്ക് തന്നെ പ്രവർത്തകരോടൊപ്പം വീടുകൾ കയറിയിറങ്ങി കൃത്യസമയത്ത് തന്നെ പോളിംഗ് ബൂത്തിൽ സ്ത്രീകളെയടക്കം എത്തിച്ച് വരിനിർത്തും. ഇതിന് പ്രത്യേകം സ്വകാഡ് വർക്ക് തലേന്ന് തന്നെ ഏർപ്പാടാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, VOTE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.