കൊല്ലം: അഷ്ടമുടി കായലിന്റെ മനോഹാരിത ആസ്വദിക്കാൻ 1.9 കോടി രൂപ ചെലവിട്ട് ജലഗതാഗത വകുപ്പ് ഒരുക്കിയ സീ അഷ്ടമുടി ബോട്ട് കായൽ യാത്രക്ക് ഒരുങ്ങി. 15ന് യാത്രയ്ക്ക് തുടക്കമാകും. നിർമ്മാണം പൂർത്തിയാക്കിയ ബോട്ടിന്റെ പരീക്ഷണയാത്ര കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു. കൊല്ലം ബോട്ട് ജട്ടിയിൽ നിന്നാരംഭിച്ച യാത്ര പേഴുംതുരുത്തിലെത്തി മടങ്ങി. ജലഗതാഗത വകുപ്പ് ചീഫ് ട്രാഫിക് സൂപ്രണ്ട് സുജിത്ത്, മെക്കാനിക്കൽ എൻജിനീയർ അരുൺ, കൊല്ലം സ്റ്റേഷൻ മാസ്റ്റർ സലിം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കുട്ടികൾക്ക് ഇളവ്
കുടുംബശ്രീ ഭക്ഷണം
ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച സീ അഷ്ടമുടിക്ക് 5.5 മീറ്റർ ഉയരമുണ്ട്. ബോട്ടിന്റെ താഴത്തെ നിലയിൽ അറുപതും മുകളിൽ മുപ്പതും സീറ്റുകളുമാണുള്ളത്. ഇരുനിലകളിലും പ്രകൃതി സൗഹ്യദ ടോയ്ലറ്റുകളും ഉണ്ട്. താഴത്തെ നിലയിൽ 250 ഉം മുകളിലത്തെ നിലയിൽ 300 രൂപയുമാണ് ഒരാളുടെ നിരക്ക്. കുട്ടികൾക്ക് ഇളവ് അനുവദിക്കും. ടിക്കറ്റുകൾ മുൻ കൂട്ടി റിസർവ്വ് ചെയ്യാം. കുടുംബ ശ്രീ ഒരുക്കുന്ന ഭക്ഷണം ബോട്ടിൽ ലഭിക്കും. കുടുംബശ്രീ പ്രവർത്തകരെ കൊല്ലത്ത് നിന്ന് ആലപ്പുഴയിൽ എത്തിച്ച് ഇതിനായി പരിശീലനവും നൽകിയിരുന്നു. ദിവസം രണ്ട് ട്രിപ്പുകൾ ഉണ്ടാവും. രാവിലെ 10ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അഷ്ടമുടി കായലിന്റെ എട്ട് മുടികളുംകണ്ട് കല്ലടയാർ വഴി ഉച്ചക്ക് മടങ്ങിയെത്തും. സാമ്പ്രാണിക്കോടിയിൽ അല്പനേരം നിർത്തിയിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |