കൊല്ലം: ഇന്നലെ രാത്രി 8.45 ഓടെ കളക്ടർ എൻ.ദേവിദാസൻ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയതോടെയാണ് ആറ് മണിക്കൂർ നീണ്ട തീരദേശവാസികളുടെ പ്രതിഷേധം അവസാനിച്ചത്. രണ്ട് ദിവസത്തിനകം കിഫ്ബി, കേരള കോസ്റ്റൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് കളക്ടർ പറഞ്ഞു. വീട് നഷ്ടപ്പെട്ടവർ സർക്കാർ നിശ്ചയിച്ചിട്ടുള്ള ക്യാമ്പിലേക്ക് മാറണം. അടിയന്തര ധനസഹായം വേണ്ടവർക്ക് പരിശോധന നടത്തിയ ശേഷം ദുരന്ത നിവാരണ നിധിയിൽ നൽകും. തീരം സംരക്ഷിക്കാനുള്ള നടപടിയെടുക്കുമെന്ന് കിഫ്ബി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വെടിക്കുന്നിലെ കടലേറ്റവുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് സർക്കാരിലേക്ക് അയച്ചിട്ടുണ്ട്. വീട് നഷ്ടമായവരുടെ വിവരം ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. അവർ തീരുമാനമെടുത്ത ശേഷം അറിയിക്കുമെന്നും കളക്ടർ പ്രതിഷേധക്കാരെ അറിയിച്ചു. അതേസമയം രണ്ട് ദിവസത്തിനകം കളക്ടർ തന്ന ഉറപ്പ് പാലച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്ന് വെടിക്കുന്ന് തീരദേശവാസികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |