ചാത്തന്നൂർ: എസ്.എഫ്.ഐ നേതാവിനെ അകാരണമായി അസഭ്യം വിളിച്ച് മർദ്ദിച്ച സംഭവത്തിൽ ചാത്തന്നൂർ സ്റ്റേഷനിലെ എസ്.ഐ പ്രകാശൻ പിള്ള, ഡ്രൈവർ സൈഫുദ്ദീൻ എന്നിവരെ സസ്പെൻഡ് ചെയ്തു.
ബുധനാഴ്ച രാത്രി രണ്ടോടെ എസ്.എഫ്.ഐ ചാത്തന്നൂർ ഏരിയാ സെക്രട്ടറി ആദർശും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ചാത്തന്നൂർ ജംഗ്ഷനിൽ വച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ പ്രകാശൻ പിള്ള കൈകാണിച്ച് നിറുത്തി. രേഖകൾ കാണിച്ചെങ്കിലും സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി അസഭ്യം വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നെന്ന് ആഭ്യന്തര വകുപ്പിന് നൽകിയ പരാതിയിൽ പറയുന്നു. ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവും നടന്നതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |