കോട്ടയം: കോടിമത പച്ചക്കറിമാർക്കറ്റിന് സമീപമുള്ള എ.ബി.സി സെന്റർ പ്രവർത്തനം എട്ടുദിവസം പിന്നിടുമ്പോൾ വന്ധ്യംകരിച്ചത് 78 നായ്ക്കളെ. ദിവസം പത്തു നായ്ക്കളെ വീതമാണ് വന്ധ്യംകരിക്കുന്നത്. എന്നാൽ പൂർണഗർഭിണികളായ നായ്ക്കളെ ശസ്ത്രക്രിയക്ക് വിധേയരാക്കില്ല. മാസം 250 തെരുവുനായ്ക്കളെ വന്ധ്യംകരിക്കുകയാണ് ലക്ഷ്യം.
ശസ്ത്രക്രിയയ്ക്കുശേഷം പെൺനായ്ക്കളെ അഞ്ചും, ആൺനായ്ക്കളെ നാലും ദിവസം പോസ്റ്റ് ഓപ്പറേറ്റീവ് കെയർ വാർഡിൽ പരിചരിച്ച് മുറിവുകൾ ഉണങ്ങിയെന്ന് ഉറപ്പാക്കും. തുടർന്ന് പേവിഷ പ്രതിരോധവാക്‌സിൻ നൽകിയ ശേഷം പുറത്തുവിടും.
നായയെ പിടികൂടി ശസ്ത്രക്രിയക്ക് ശേഷം അതേ സ്ഥലത്ത് കൊണ്ടുവിടുന്നതിനുള്ള പ്രതിഫലം 300 രൂപയാണ്. വാഹന ചെലവ് 200 രൂപ. ആദ്യദിനങ്ങളിൽ പിടികൂടിയ നായ്ക്കളെ പുറത്തുവിട്ടു.
നഗരസഭയിലെ 29, 13, 44, 20, 16, 18, 31 എന്നീ വാർഡുകളിൽ നിന്നുള്ള നായ്ക്കളെയാണ് പിടികൂടുന്നത്. കോട്ടയം നഗരസഭ, ജില്ലാ പഞ്ചായത്ത്, പള്ളം ബ്ലോക്കിലെ 5 പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
എ.ബി.സി സെന്ററിന്റെ പ്രവർത്തനം നല്ല രീതിയിൽ മുൻപോട്ട് പോകുന്നു. ഉടൻ പള്ളം ബ്ലോക്ക് പരിധിയിൽ നിന്ന് നായ്ക്കളെ പിടിക്കും".
- ഡോ. മനോജ് കുമാർ, ചീഫ് വെറ്ററിനറി ഓഫീസർ
സെന്ററിന്റെ ചെലവ് (മാസം)- 5.36 ലക്ഷം രൂപ
ഇതിൽ ജീവനക്കാരുടെ ചെലവ്- 1.25 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |