എരുമേലി: ശബരിമല സീസൺ ആരംഭിക്കാൻ ഇനി അഞ്ച് മാസം മാത്രം ബാക്കിനിൽക്കെ എരുമേലിയിലെ വലിയമ്പലത്തിൽ ഇടത്താവളത്തിനുള്ള കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. നാല് വർഷം മുമ്പാണ് കെട്ടിടനിർമാണം തുടങ്ങിയത്. പക്ഷേ ജോലികൾ ഇടയ്ക്കുവെച്ച് നിറുത്തി. ഒരിടവേളയ്ക്ക് ശേഷമാണ് പുനരാരംഭിച്ചത്. കിഫ്ബി ഫണ്ടിൽ നിന്നുള്ള പണം ചെലവിട്ടാണ് നിർമാണം. കെട്ടിടത്തിന്റെ ആദ്യ നിലയുടെ നിർമ്മാണം അതിവേഗം പൂർത്തിയാക്കി ഈ സീസണിൽ തുറന്നുകൊടുക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി വലിയ ക്രെയിൻ യൂണിറ്റ് സ്ഥലത്ത് എത്തിച്ചു. ക്ഷേത്ര മതിൽക്കെട്ട് ഇതിനായി പൊളിക്കേണ്ടിവന്നു. ക്രെയിൻ യൂണിറ്റ് ക്ഷേത്ര വളപ്പിൽ കടക്കാൻ ഇടുങ്ങിയ മതിൽ തടസമായിരുന്നു. ക്ഷേത്രത്തിന്റെ മുന്നിലുള്ള ഒരു പാർക്കിംഗ് സ്ഥലം നിർമ്മാണ ആവശ്യത്തിനായി അടച്ചു കെട്ടിയിരിക്കുകയാണ്.
നിർമ്മാണ ചെലവ്: 15 കോടി
അന്ന് താത്ക്കാലിക ഷെഡുകൾ
കഴിഞ്ഞ സീസണിൽ കെട്ടിട നിർമാണം പൂർത്തിയാകാത്തതിനാൽ താത്കാലിക ഷെഡുകൾ നിർമ്മിച്ചാണ് തീർത്ഥാടകർക്ക് വിശ്രമസൗകര്യം ഒരുക്കിയത്. കരാറുകാർ തമ്മിലുള്ള തർക്കമാണ് ഒരു വർഷത്തോളം നിർമ്മാണം നിലയ്ക്കാൻ കാരണം. പ്രശ്നപരിഹാരമായതോടെയാണ്
നിർമ്മാണം പുനരാരംഭിച്ചത്.നിർമാണ പുരോഗതി കഴിഞ്ഞ ദിവസം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വിലയിരുത്തിയിരുന്നു.
16 മുറികൾ
ഓഡിറ്റോറിയം, ഡോർമെറ്ററികൾ, ശൗചാലയങ്ങൾ, ഹാൾ, മെസ്, 16 മുറികൾ, പാർക്കിംഗ് സൗകര്യം എന്നിവയാണ് കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |