SignIn
Kerala Kaumudi Online
Sunday, 09 November 2025 10.52 PM IST

ബെല്ലും ബ്രേക്കുമില്ലാതെ കുതിച്ച് സ്വകാര്യ ബസുകൾ

Increase Font Size Decrease Font Size Print Page
bus

കോട്ടയം : നിയമം ഞങ്ങൾക്ക് പുല്ലാണ് ! വാഹനവുമായി നിരത്തിലിറങ്ങുമ്പോൾ ചില കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസ് ഡ്രൈവർമാരുടെ മനോഭാവമിതാണ്. മനുഷ്യജീവന് വില കല്പിക്കാതെ ഇവർ വളയംപിടിക്കുമ്പോൾ കാഴ്ചക്കാരുടെ റോളിലാണ് പൊലീസും മോട്ടോർവാഹനവകുപ്പും. ചെറുവാഹനങ്ങളിലെ യാത്രക്കാർക്കും ബസിലുള്ളവർക്കും ഭീഷണിയയുർത്തി ബസുകളുടെ മരണപ്പാച്ചിൽ തുടർക്കഥയാണ്. ചെറുപ്പക്കാരായ ഡ്രൈവർമാരുടെ ചോരത്തിളപ്പും സ്വകാര്യ ബസുകൾക്ക് സെക്കൻഡുകളുടെ വ്യത്യാസത്തിൽ സമയക്രമം നിശ്ചയിക്കുന്നതുമാണ് ഇതിനിടയാക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുക, ട്രാഫിക് സിഗ്നലുകൾ അവഗണിക്കുക, സിഗ്നലുകളിൽ വരിവരിയായി കിടക്കുന്ന വാഹനങ്ങളുടെ ഇടത്തുകൂടി മുന്നിലെത്തുക എന്നിവ സ്ഥിരം കാഴ്ചയാണ്.

ചോദ്യം ചെയ്താൽ അസഭ്യവർഷം

അമിതവേഗവും മറ്റും ചോദ്യം ചെയ്യുന്നവരെ ജീവനക്കാർ അസഭ്യം പറയുന്നത് പതിവാണ്. തിരക്കേറിയ രാവിലെയും വൈകിട്ടുമാണ് മത്സരയോട്ടം. വിദ്യാർത്ഥികളെ ഉൾപ്പെടെ കയറ്റാതെ സ്‌റ്റോപ്പിൽ നിന്ന് മാറ്റിയാണ് പലപ്പോഴും സ്വകാര്യബസുകൾ നിറുത്തുന്നത്. മറ്റ് വാഹനങ്ങളെ ഗൗനിക്കാതെ ചീറിപ്പായുന്ന ബസിസുകൾക്കെതിരെ നിരവധി പരാതികൾ സമീപകാലത്ത് ഉയർന്നെങ്കിലും അധികൃതർ കണ്ണടയ്ക്കുകയാണ്. കോട്ടയം - എറണാകുളം റൂട്ട് കൈയടക്കി വച്ചിരിക്കുന്നത് ചില കുത്തകമുതലാളിമാരാണ്. ഇവരുടെ ബസുകൾ നിരവധിത്തവണയാണ് അപകടമുണ്ടാക്കിയിരിക്കുന്നത്. പൊലിഞ്ഞത് നിരവധി മനുഷ്യജീവനുകൾ.


മത്സരയോട്ടം ഈ റോഡുകളിൽ

കോട്ടയം - എറണാകുളം

ചങ്ങനാശേരി - വാഴൂർ
കോട്ടയം - കോഴഞ്ചേരി
കറുകച്ചാൽ - മണിമല
മുണ്ടക്കയം - കാഞ്ഞിരപ്പള്ളി
കെ.കെ റോഡ്
മണർകാട് - പാലാ

സ്പീഡ് ഗവർണർ അലർജി

മ്യൂസിക് സിസ്റ്റത്തിന്റെ അമിത ഉപയോഗം

മ്യൂസിക്കൽ എയർ ഹോണുകൾ

ഡ്രൈവർ കാബിൻ തിരിക്കാറില്ല

വാതിലുകൾ തുറന്നിടൽ

എമർജൻസി ഗ്ലാസിൽ സൺ ഫിലിം

യൂണിഫോം, നെയിംബാഡ്ജ് ഇല്ല

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.