കോട്ടയം: നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി നാടുകടത്തി. പായിപ്പാട് നാലുകോടി വാലടിത്തറ പ്രസാദിന്റെ മകൻ ജിത്തുവിനെയാണ് കേരളാ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ (കാപ്പാ) പ്രകാരം നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ജിത്തുവിനെ ആറ് മാസത്തേക്ക് ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കും. സംഘം ചേർന്ന് ദേഹോപദ്രവമേൽപ്പിക്കുക, അതിക്രമിച്ചുകയറി വസ്തുവകകൾ നശിപ്പിക്കുക, കവർച്ച, നരഹത്യാശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ജിത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |