കാഞ്ഞിരപ്പള്ളി . ജില്ലാ സ്കൂൾ കലോത്സവം രണ്ടാം ദിനം ഭാവരാഗ താളലയ സമ്പന്നം. ഭരതനാട്യം, കുച്ചിപ്പുടി, തിരുവാതിര, ഒപ്പന, സംഘനൃത്തം തുടങ്ങിയ ഇനങ്ങളായിരുന്നു വേദികളിലെ മുഖ്യാകർഷണം. മഴവില്ലഴകോടെ മത്സരാർത്ഥികൾ നിറഞ്ഞാടിയപ്പോൾ കാണികളുടെ മനം നിറഞ്ഞു. അത്ഭുതപ്പെടുത്തുന്ന വഴക്കത്തോടെ ലയലാസ്യ ഭാവങ്ങളുടെ സമന്വയമായി മാറി ഭരതനാട്യ വേദി. നാദസ്വരം, വയലിൻ, വീണ, ഓടക്കുഴൽ, ഗിത്താർ തുടങ്ങിയ വാദ്യോപരണ മത്സരങ്ങളും ഇന്നലെ നടന്നു. കഴിഞ്ഞ ദിവസത്തിന് സമാനമായി വേദി ഏഴിൽ വാദ്യോപകരണ മത്സരങ്ങൾ ഇന്നലെയും വൈകി തുടങ്ങിയത് മത്സരാർത്ഥികളെ വലച്ചു. വേദി 11ൽ അറബിക് കലോത്സവവും ഇന്നലെയായിരുന്നു. സ്കിറ്റ്, മൂകാഭിനയം, കൂടിയാട്ടം എന്നീ മത്സരങ്ങളും ശ്രദ്ധനേടി. ഇന്ന് 11 വേദികളിലായി മത്സരങ്ങൾ നടക്കും. മാർഗംകളി, മോഹിനിയാട്ടം, പരിചമുട്ട്, കഥാപ്രസംഗം, തബല, നാടകം തുടങ്ങിയ മത്സരങ്ങൾ ഇന്ന് നടക്കും. കലോത്സവത്തിന് നാളെ തിരശീല വീഴും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |