SignIn
Kerala Kaumudi Online
Thursday, 19 September 2024 12.07 PM IST

ബഫർ സോൺ വിവാദം: സർവേയില്ലാതെ 2 വാർഡുകൾ

Increase Font Size Decrease Font Size Print Page
buffer-zone

കോട്ടയം : ബഫർ സോൺ വിഷയത്തിൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ വനമേഖലയിലുള്ള എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽ വാലി, പമ്പാവാലി വാർഡുകളിൽ സർവേ പോലും നടത്തിയില്ല. അതേസമയം എരുമേലിയിലെ മറ്റ് രണ്ട് വാർഡുകളിലും കോരുത്തോട് പഞ്ചായത്തിലെ ബഫർസോൺ മേഖലകളിലും സർവേ നടത്തിയത് നേരിയ ആശ്വാസം നൽകുന്നുണ്ട്. എയ്ഞ്ചൽ വാലി, പമ്പാവാലി മേഖലകളിൽ നിന്നുള്ള 1200 പരാതികൾ പരിഗണിച്ചുമില്ല. ഈ സാഹചര്യത്തിൽ കുടിയിറക്കപ്പെടുമോ എന്ന ആശങ്കയിലാണ് 1200 കുടുംബങ്ങൾ. വനംവകുപ്പിന്റെ മാപ്പിൽ രണ്ടു വാർഡുകളും വനത്തിലായി ചിത്രീകരിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ജില്ലയിൽ എരുമേലി, കോരുത്തോട് പഞ്ചായത്തുകളിലാണ് ബഫർ സോൺ വിഷയം നിലനിൽക്കുന്ന്. ആദ്യ ഘട്ടത്തിൽ എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലി, പമ്പാവാലി, മൂക്കൻപെട്ടി, കണല വാർഡുകൾ ബഫർ സോണിൽ ഉൾപ്പെടുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീടുള്ള മാപ്പുകളിൽ എയ്ഞ്ചൽവാലി, പമ്പാവാലി വാർഡുകൾ വനഭൂമിയായി മാറി. തുടർ സർവേയിലും ഇതിന് മാറ്റമുണ്ടായില്ല. ബഫർസോൺ മേഖലകളിലെ പരാതികളാണ് പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് വനമേഖലയായി രേഖപ്പെടുത്തിയ വാർഡുകളിലെ പരാതി പരിഗണിക്കുകയോ സർവേ നടത്തുകയോ ചെയ്യാതിരുന്നത്.

 മൂക്കൻപെട്ടി വനമാകും

എരുമേലി പഞ്ചായത്തിലെ മൂക്കൻപെട്ടി പൂർണമായും കണമല ഭാഗികമായും ബഫർസോണിലാണ്. ഇരുവാർഡുകളിൽ നിന്നുമായി 850 പരാതികൾ ലഭിച്ചിരുന്നു. സർവേയിൽ 850 നിർമ്മിതികളും കണ്ടെത്തി. എന്നാൽ, കോരുത്തോട് പഞ്ചായത്തിൽ കോരുത്തോട് ടൗൺ, മടുക്ക, പനക്കച്ചിറ, കുഴിമാവ് വാർഡുകളാണ് ബഫർ സോണിലുള്ളത്. ഇവിടെ നിന്ന് 1125 പരാതികളാണ് ലഭിച്ചത്.

രണ്ട് വാർഡുകൾക്ക് സംഭവിച്ചത്

 മൂക്കൻപെട്ടി, കണല വാർഡുകൾ മാപ്പിംഗിൽ വനഭൂമിയായി

 വനഭൂമിയിലെ പരാതി പരിഗണിക്കാനാവില്ല

 റിപ്പോർട്ട് സമർപ്പിച്ചാൽ ഒഴിയേണ്ടി വരുമെന്ന ആശങ്ക

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, BUFFERZONE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.