പുതുപ്പാടി:നൂറുകണക്കിന് അക്ഷരപ്രേമികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന പി.സി കണാരൻ സ്മരക പബ്ലിക്ക് ലൈബ്രറി അധികാരികളുടെ അവഗണനയെ തുടർന്ന് കാടുകയറി നശിക്കുന്നു.ആയിരക്കണക്കിന് പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും ഇതോടെ പൊടികയറി നശിക്കുകയാണ്.പുതുപ്പാടി പഞ്ചായത്തിലെ അടിവാരത്താണ് ലൈബ്രറി സ്ഥിതി ചെയ്യുന്നത്.പഞ്ചായത്തിലെ അടിവാരം ഹെൽത്ത് സെന്റർ പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി ലൈബ്രറി താൽക്കാലികമായി നിർത്തിവെച്ച് ലൈബ്രറി കെട്ടിടത്തിലേക്ക് ഹെൽത്ത് സെന്ററിന്റെ പ്രവർത്തനമാരംഭിച്ചു.ഇതോടെ ലൈബ്രറിയുടെ ശനിദശ ആരംഭിച്ചു.പല കാരണങ്ങളാൽ ഹെൽത്ത് സെന്ററിന്റെ നിർമാണം വൈകി.കൊവിഡ് ഒന്നാം തരംഗത്തെ തുടർന്ന് പുതുപ്പാടി ഹെൽത്ത് സെന്റർ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.എങ്കിലും ലൈബ്രറി തുറന്ന് പ്രവർത്തിക്കാൻ ഇതുവരെയായിട്ടില്ല. ലൈബ്രറിയുടെ ചരിത്രം പൗര പ്രമുഖനായിരുന്ന പി.സി കണാരന്റെ സ്മരണാർത്ഥം മക്കൾ നൽകിയ 3 സെന്റ് സ്ഥലത്താണ് ല്രൈബറി നിർമ്മിച്ചത്. 2004ൽ ലൈബ്രറി നാടിന് സമർപ്പിച്ചു.പീന്നിട് പുതുപ്പാടി ഹെൽത്ത് സെന്റർ ആയി പ്രവർത്തിച്ചു.ഹെൽത്ത് സെന്റർ പുതുക്കി പണിതിട്ടും ലൈബ്രറി പ്രവർത്തനമാരംഭിച്ചില്ല.ഏകദേശം മൂവായിരത്തോളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്.വായനപ്രേമികളുടെ നേതൃത്വത്തിൽ ലൈബ്രറി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽക്കാൻ ഒരുങ്ങുകയാണ്.
ലൈബ്രറി ആരംഭിച്ചത് മുതൽ സ്ഥിരമായി വായനശാലയിൽ വരുമായിരുന്നു.ലൈബ്രറി പ്രവർത്തനം വീണ്ടും ആരംഭിക്കണം.
മോഹൻൻ
വായനക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |